ആർ.എസ്.എസ് കൊലപാതക പരിശീലനം നടത്തുന്നു –മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആർ.എസ്.എസ് കൊലപാതകപരിശീലനം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളിലും ക്ഷേത്രങ്ങളിലും പോലും ആയുധപരിശീലനങ്ങള്‍ നടക്കുന്നുണ്ട്. ഇത് അനുവദിക്കില്ല. ആർ.എസ്.എസുകാർ അന്ധമായ സി.പി.എം വിരോധം കാരണം പ്രവർത്തകരെ കൊന്നൊടുക്കുന്നു. കോണ്‍ഗ്രസുകാരില്‍ ചിലരെയും കൊന്നൊടുക്കി. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും ക്യാമ്പ് ചെയ്ത് അക്രമം നടത്തുന്നുണ്ട്.

കാസര്‍കോട്ട് മദ്റസഅധ്യാപകനെ കൊന്നത് ഇത്തരത്തിലുള്ള ആസൂത്രണത്തി‍െൻറ ഭാഗമാണ്. വര്‍ഗീയകലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്. സ്ഥലം എം.എൽ.എ എൻ.എ. നെല്ലിക്കുന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രദേശത്തെ മുസ്ലിം ജനവിഭാഗവും ഒറ്റക്കെട്ടായി നിന്നതിനാൽ കലാപമുണ്ടായില്ല. വിഷയത്തിൽ സര്‍ക്കാറി‍െൻറ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയ ജനം ഒപ്പം നിന്നു. അതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ആയുധപരിശീലനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം കൊണ്ടുവരാനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ചോദ്യോത്തരവേള‍യിൽ അറിയിച്ചു.

 

Tags:    
News Summary - pinarayi on rss murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.