കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം ചിലരുെട വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണെന്നും ജനങ്ങൾക്ക് മുന്നിൽ ത ലകുനിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിെൻറ ശിലാസ്ഥാപനം നിർവഹിച ്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ്ടുവിചാരമില്ലാതെ ചിലർ നടത്തിയ െകാലപാതകം, നല്ല രീതിയിൽ മുന്നോട്ടുപ ോകുന്ന ഇടതുപക്ഷത്തെയും സി.പി.എമ്മിനെയും അപകീർത്തിപ്പെടുത്തുന്നതിന് അവസരം ഉണ്ടാക്കി.
രണ്ടു കോൺഗ്രസ് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവം ഹീനമാണ്. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പാർട്ടിക്കില്ല. അതുകൊണ്ടാണ് സംഭവം ഉണ്ടായ ഉടനെ പാർട്ടി സെക്രട്ടറി കൊലപാതകത്തെ തള്ളിപ്പറഞ്ഞത്. ഇത്തരം ആളുകൾക്ക് സി.പി.എമ്മിേൻറതായ ഒരു പരിരക്ഷയും ഉണ്ടാവില്ല. അവർക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും. പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഒരവസരം കിട്ടിപ്പോയി, ശരിയാക്കിത്തരാം എന്ന നിലയിലാണ് ചിലർ കൊലപാതകത്തെ കാണുന്നത്. അവരോട് ഒന്നേ പറയാനുള്ളൂ.
അങ്ങനെയൊന്നും തകർക്കാൻ കഴിയുന്നതല്ല ഇൗ പ്രസ്ഥാനം. ഇപ്പറയുന്നവരുടെയൊന്നും നാവിൻ തുമ്പിലോ പേനത്തുമ്പിലോ അല്ല ഇൗ പ്രസ്ഥാനം നിലനിൽക്കുന്നത്. ഇൗ നാട്ടിലെ ജനഹൃദയങ്ങളിലാണ്. ആ ജനങ്ങളെയാണ് ഞങ്ങൾ യജമാനന്മാരായി കാണുന്നത്. ഇൗ പറയുന്നവരുടെയൊന്നും പ്രീണനം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതാണ് ഇപ്പം ശരിയാക്കിത്തരാം എന്നു പറയുന്നവരോട് വ്യക്തമാക്കാനുള്ളത്. എന്ത് അക്രമവും നടത്താനുള്ള ലൈസൻസ് കിട്ടിയത് പോലെയാണ് കൊലപാതകത്തിനുശേഷം കോൺഗ്രസുകാർ അഴിഞ്ഞാടിയത്. അതൊന്നും ആരും തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.