കൊച്ചി: ഫാർമസിസ്റ്റുകളുടെ അഭാവത്തിൽ ആശുപത്രികളിലെ ഫാർമസിയിൽ മരുന്നു വിതരണത്തിന് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഒരുക്കിയ ക്രമീകരണം സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. ഫാർമസിസ്റ്റ് ഇല്ലെങ്കിലും മരുന്നു വിതരണം സാധ്യമാണെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഓൾ കേരള ഫാർമസിസ്റ്റ്സ് യൂനിയനും കോഴിക്കോട് സ്വദേശി സി.പി. നോബിയും സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിെൻറ ഉത്തരവ്.
സംസ്ഥാന സർക്കാർ, കേന്ദ്ര, സംസ്ഥാന ഫാർമസി കൗൺസിലുകൾ എന്നിവ ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവായി. അതേസമയം, ഫാർമസി നിയമത്തിലെ 42ാം വകുപ്പ് പ്രകാരം ഡോക്ടർമാർ മരുന്നു നൽകുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.