കോട്ടയം: യു.ഡി.എഫ് പ്രവേശനം ആവശ്യപ്പെട്ട് ആർക്കും കത്ത് നൽകിയിട്ടില്ലെന്നും നി ലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസുമായി സഹകരിക്കാനാണ് ആഗ്രഹിക്കുന്നതെന ്നും പി.സി. ജോർജ്. എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർക്ക് നൽകിയ കത്ത് കോൺഗ്രസ് ചർച്ചചെയ്തിട്ടില്ല. അതിനാൽ മറ്റുള്ളവരുടെ അഭിപ്രായത്തിന് പ്രസക്തിയില്ല. തൽക്കാലം കാത്തിരിക്കാനാണ് തീരുമാനം. കോൺഗ്രസുമായി ലയിക്കാനില്ല. എവിടെ വരെ പോകുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജനപക്ഷവുമായുള്ള സഹകരണത്തിൽ യു.ഡി.എഫിൽ എതിർപ്പുയർന്നത് പാർട്ടി അണികളെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. യു.ഡി.എഫിെൻറ വാതിൽ കൊട്ടിയടക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്ന നേതാക്കളും അണികളും. യു.ഡി.എഫ് നേതൃത്വത്തിൽനിന്ന് ഉണ്ടായ പ്രതികരണങ്ങൾ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന ആശങ്കയാണ് രണ്ടാംനിര നേതാക്കൾ പങ്കുവെക്കുന്നത്.
എന്നാൽ, ആത്മവിശ്വാസം കൈവിടാതെയാണ് ജോർജിെൻറ നീക്കം. പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ വിജയത്തിന് തെൻറ പിന്തുണ അനിവാര്യമാണെന്നാണ് അദ്ദേഹത്തിെൻറ കണക്കുകൂട്ടൽ. അതിനാൽ കോൺഗ്രസ് തള്ളില്ലെന്ന പ്രതീക്ഷയും. കോട്ടയം ലോക്സഭ മണ്ഡലത്തിൽ കെ.എം. മാണിക്കും തെൻറ പിന്തുണ ആവശ്യമാകും. ഇത് അദ്ദേഹത്തിെൻറ എതിർപ്പിെൻറ ശക്തികുറക്കുമെന്നും ജോർജ് കണക്കുകൂട്ടുന്നു. രമേശ് ചെന്നിത്തലയുെട പിന്തുണയോടെയാണ് പുതിയ നീക്കങ്ങളെന്നും പറയപ്പെടുന്നു. ഉമ്മൻ ചാണ്ടിയുമായും ജോർജ് നിരന്തരമായി ബന്ധപ്പെട്ടുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.