വണ്ണപ്പുറം (തൊടുപുഴ): യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിെന തുടർന്ന് സ്വകാര ്യ ബസിൽനിന്ന് വഴിയിലിറക്കിവിട്ട വയോധികൻ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരി ച്ചു. വണ്ണപ്പുറം സ്വദേശിയും കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറിയുമായ ഇടക്കു ന്നേൽ സേവ്യറാണ് (68) യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത്. ബസില്‍ കുഴഞ്ഞുവീണ വയോധികന് ബസ് ജീവനക്കാര്‍ അടിയന്തര ചികിത്സക്ക് വഴിയൊരുക്കാഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കി. വണ്ണപ്പുറം-മൂവാറ്റുപുഴ റൂട്ടില്‍ സ്വകാര്യബസിൽ ബുധനാഴ്ച ഉച്ചക്ക് 1.45ഓടെയാണ് സംഭവം. സേവ്യർ കുഴഞ്ഞുവീണ ശേഷം ബസ് സഞ്ചരിച്ച വഴിയിൽ ആശുപത്രി ഉണ്ടായിട്ടും അവിടെ കയറ്റാതെ പോയത് മരണത്തിനു കാരണമായെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.
മൂവാറ്റുപുഴക്ക് പോകുന്നതിന് വണ്ണപ്പുറത്തുനിന്ന് ബസിൽ കയറിയ സേവ്യറിന് അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അഞ്ചു കിലോമീറ്ററോളം ബസ് ഓടി ഞാറക്കാട് എത്തിയപ്പോൾ ഇദ്ദേഹത്തെ ബസിൽനിന്ന് ഇറക്കിവിട്ടു. ഞാറക്കാട്ടുണ്ടായിരുന്ന ഒാേട്ടാ ഡ്രൈവർ ഇസ്മയിലാണ് ഇദ്ദേഹത്തെ വണ്ണപ്പുറത്തെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചു. ബസിൽനിന്ന് താങ്ങിയെടുത്താണ് സേവ്യറെ ഓട്ടോയിൽ കയറ്റിയതെന്നും നെഞ്ചുവേദനയാണെന്നും തൊടുപുഴയിലെ ആശുപത്രിയിൽ എത്തിക്കണമെന്നും ബസ് ജീവനക്കാർ ആവശ്യപ്പെട്ടെന്നും ഇസ്മയിൽ പറഞ്ഞു. കൂടെ ആരെങ്കിലും കയറാൻ പറഞ്ഞെങ്കിലും ജീവനക്കാർ തയാറായില്ല. ആശുപത്രിയിലെത്തിച്ച് നിമിഷങ്ങൾക്കകം മരിച്ചു.
കണ്ടക്ടർ വിവരം ചോദിച്ചപ്പോൾ ശ്വാസംമുട്ടാണെന്നാണ് പറഞ്ഞതെന്നും ജീവനക്കാരാണ് ഓട്ടോയിൽ കയറ്റിവിട്ടതെന്നും ബസുടമ ബിനുപോൾ വിശദീകരിച്ചു. ഒടിയപാറ സ്റ്റോപ്പിലെത്തിയപ്പോൾ ബസ് നിർത്തി ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ വിടാൻ നോക്കിയെങ്കിലും ഓണമായതിനാൽ ഓട്ടോ ലഭിച്ചില്ല. അടുത്ത സ്റ്റോപ്പായ ഞാറക്കാട് കൊല്ലപ്പടിയിൽ എത്തിച്ചു. ഇവിടെനിന്നാണ് ഓട്ടോയിൽ കയറ്റിവിട്ടത്. ഓണാവധിയായതിനാൽ രണ്ടു ജീവനക്കാർ മാത്രമാണ് ബസിലുണ്ടായിരുന്നത്.
ഇക്കാരണത്താലാണ് ആശുപത്രിയിൽ ഒപ്പം പോകാൻ കഴിയാതിരുന്നതെന്നും ബസുടമ പറയുന്നു. സമയത്ത് ആശുപത്രിയിൽ എത്തിക്കാതെ റോഡിൽ ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വണ്ണപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് ഒരു മണിക്കൂറോളം മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുന്ന ബസുകൾ തടഞ്ഞു. കാളിയാർ സി.െഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വഴിതടയൽ അവസാനിപ്പിച്ചത്.
സേവ്യറിെൻറ മകൻ ജോബിയുടെ മൊഴിയിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ഭാര്യ: ആനീസ് (അംഗൻവാടി ഹെൽപർ). മറ്റുമക്കൾ: മഹേഷ്, അനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.