പത്തനംതിട്ട: പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് റിമാൻഡ് പ്രതികൾ പത്തനംതിട്ട ജില്ല ജയിലിെൻറ മതിൽ ചാടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 1.30ഒാടെയാണ് സംഭവം. റാന്നി എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതികളായ പശ്ചിമബംഗാൾ മെഥിനിപുർ സ്വദേശികളായ ജയദേവ ഷാഹു (29), ഗോപാൽ ദാസ് (25) എന്നിവരാണ് രക്ഷപ്പെട്ടത്. 21നാണ് ഇവരെ ജില്ല ജയിലിൽ കൊണ്ടുവന്നത്.
തടവുകാർ കൂടുതലായതിനാൽ ആളൊഴിഞ്ഞ വനിത സെല്ലിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. ആകെ 19 പേർ ആ െസല്ലിലുണ്ടായിരുന്നു. സെല്ലിെല ബാത്ത്റൂമിെൻറ മേൽക്കൂരയുടെ സീലിങ് ഇളക്കിമാറ്റി ഒാടിളക്കി, കെട്ടിടത്തോട് ചേർന്നുള്ള മതിലിൽകയറി സമീപത്തെ വീടിെൻറ പറമ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഏറെസമയം കഴിഞ്ഞ് സഹതടവുകാർ ബാത്ത്റൂമിെൻറ വാതിലിൽ തട്ടിവിളിച്ചിട്ടും അനക്കം ഇല്ലാഞ്ഞതിനെ തുടർന്ന് ജയിൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു. പരിശോധനയിൽ ഇവർ രക്ഷെപ്പട്ടതായി സ്ഥിരീകരിച്ചു.
പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ ഒരാഴ്ചയായി അവധിയിലാണ്. ജയിൽ ഡി.െഎ.ജി ബി. പ്രദീപ് ജില്ല ജയിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.