കൊച്ചി: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി. എളമക്കര സുഭാഷ് നഗർ അഞ്ചനപ്പള്ളി ലെയ്നിൽ റിട്ട പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥൻ ഷംസു (61), ഭാര്യ സരസ്വ തി (57) എന്നിവരെയാണ് മകൻ സനൽ (30) കൊലപ്പെടുത്തിയത്. യുവാവിനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഒമ്പതരക്കാണ് സംഭവം. ചുറ്റികകൊണ്ട് തലക്കടിച്ചും മറ്റ് ആയുധങ്ങൾകൊണ്ട് പരിക്കേൽപ്പിച്ചുമാണ് കൃത്യം നടത്തിയതെന്നാണ് നിഗമനം. ശരീരത്തിൽ മുറിവുകളുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് ചുറ്റിക, കത്തി, ഹാക്സോ ബ്ലേഡ് എന്നിവ കണ്ടെടുത്തു.
സ്വകാര്യ ആശുപത്രിയിലെ മേനാരോഗ വിഭാഗത്തിൽ സനൽ വർഷങ്ങളായി ചികിത്സ തേടിയിരുന്നുവെന്നാണ് പൊലീസിെൻറ കണ്ടെത്തൽ. എന്നാൽ, അക്രമസ്വഭാവം കാണിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. സമീപത്ത് താമസിക്കുന്ന ബന്ധു ഇവരുടെ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ കണ്ട സനലിനോട് അച്ഛനും അമ്മയും എവിടെയെന്ന് ചോദിച്ചപ്പോൾ മുകളിലുണ്ടെന്നായിരുന്നു മറുപടി. ഇരുവരെയും താഴേക്ക് കാണാത്തതിനാൽ സംശയം തോന്നിയ ഇദ്ദേഹം സമീപവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. എളമക്കര പൊലീസ് എത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മുകൾനിലയിലെ മുറിയിൽ മൃതദേഹങ്ങൾ കണ്ടത്.
മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് തൃക്കാക്കര അസി. കമീഷണർ വി.കെ. രാജു പറഞ്ഞു. എളമക്കര, തൃക്കാക്കര സി.ഐമാരുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.