നേമം: വീട്ടുമുറ്റത്തെ ഉദ്യാനം ലൊക്കേഷനാകുകയും വീട്ടമ്മ നായികയാകുകയും ചെയ്തതോടെ ഹ്രസ്വചിത്രം സൂപ്പര്‍ഹിറ്റായി. ലോക് ഡൗണ്‍ കാലത്ത് പിറന്നത് മണ്ണിെൻറ മണമുള്ള, പെണ്ണിെൻറ ഉള്ളം തെളിയുന്ന ഒരു ഹ്രസ്വചിത്രം ‘പറയുവാനാകാതെ’. എഴുത്തുകാരി ജസീന്ത മോറിസാണ് ലോക്ഡൗണിനെ തുടര്‍ന്ന് പേയാട് ചെറുപാറയിലുള്ള വീട്ടിലിരുന്ന് ഹ്രസ്വചിത്രം ഒരുക്കിയത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിവയൊക്കെ ജസീന്ത തന്നെയാണ് നിര്‍വഹിച്ചത്.
യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം മിനിറ്റുകള്‍ക്കകം കണ്ടത് ആയിരങ്ങള്‍. പ്രകൃതിയും വീട്ടമ്മയും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധമാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിെൻറ ഉള്ളടക്കം. പെണ് മനസ്സിെൻറ ആഗ്രഹങ്ങളും പ്രതീക്ഷയും അല്‍പ്പം സങ്കടങ്ങളും ചിത്രം പറഞ്ഞുെവക്കുന്നു.
ജസീന്ത ചിത്രത്തില്‍ നായികയായപ്പോള്‍ ഉദ്യാനത്തില്‍ കായ്ച്ചു നില്ക്കുന്ന പ്ലാവും ജാമ്പയും മാവും പേരയും, പൂത്തുനില്ക്കുന്ന ചെടികളുമൊക്കെ സഹതാരങ്ങളായി. ലോക്ഡൗണ്‍ കാലം വിരസമാകരുതെന്ന തിരിച്ചറിവാണ് ഈ എഴുത്തുകാരിയെ സര്‍ഗാത്മകമായ സൃഷ്ടിയിലേക്ക് നയിച്ചത്. നേമം ബ്ലോക്ക് വൈസ് പ്രസിഡൻറ് വളപ്പില്‍ രാധാകൃഷ്ണന് ചിത്രം റിലീസ് ചെയ്തു. പഞ്ചായത്തംഗം പേയാട് കാര്ത്തികേയന്, തിരുമല ജയകുമാര്‍, മഹേഷ് മിത്ര എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.