കൊച്ചി: പാനായിക്കുളത്ത് സിമി യോഗം ചേർന്നെന്ന കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച അഞ്ച് പേരെയും ഹൈകോടതി വെറുതെവിട്ടു. കേസില്‍ കുറ്റക്കാരെന്ന് എൻ.ഐ.എ കോടതി കണ്ടെത്തി 14 വര്‍ഷം കഠിനതടവിന് വിധിച്ച ഒന്നും രണ്ടും പ്രതികളും ഈരാറ്റുപേട്ട സ്വദേശികളുമായ ഹാരിസ് എന്ന പി.എ. ഷാദുലി, അബ്ദുൽ റാസിക്, 12 വർഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി അൻസാർ നദ്വി, നാലാം പ്രതി പാനായിക്കുളം സ്വദേശി നിസാമുദ്ദീൻ എന്ന നിസുമോൻ, അഞ്ചാം പ്രതി ഈരാറ്റുപേട്ട സ്വദേശി ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വെറുതെ വിട്ടത്.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന 13ാം പ്രതി സാലിഹിെൻറ ആവശ്യം കോടതി അനുവദിച്ചു. 11 പ്രതികളെ വെറുതെവിട്ടതിനെതിരെ എൻ.െഎ.എ നൽകിയ ഹരജി കോടതി തള്ളി. മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ജയിലിലുള്ളവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും ജാമ്യത്തിലുള്ളവരുടെ ബോണ്ട് വ്യവസ്ഥ റദ്ദാക്കിയതായും കോടതി ഉത്തരവിട്ടു.
നിരോധിത സംഘടനയായ സ്റ്റുഡൻറ്സ് ഇസ്ലാമിക് മൂവ്മെൻറ് ഓഫ് ഇന്ത്യ (സിമി) 2006 ആഗസ്റ്റ് 15ന് ആലുവക്കടുത്ത് പാനായിക്കുളത്ത് യോഗം ചേര്‍ന്നുവെന്നാണ് കേസ്. “സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിംങ്ങളുടെ പങ്ക്” എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ച ക്ലാസില്‍ സിമിയുടെ ലക്ഷ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും രാജ്യത്തെ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ച് ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കി മാറ്റാന്‍ ആഹ്വാനം നടത്തിയെന്നുമായിരുന്നു കുറ്റപത്രം. 17 പേരെയാണ് കേസിൽ പ്രതിയാക്കിയിരുന്നത്. ബിനാനിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പ്രത്യേക സംഘം അന്വേഷിച്ചു. ഇതിനുശേഷമാണ് അന്വേഷണം എൻ.ഐ.എക്ക് കൈമാറിയത്. മൂന്ന് വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് പ്രതികൾ മോചിതരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.