കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന ഫയൽ പൊതുമരാമത്ത് വകുപ്പിൽനിന്ന് കാണാതായി. കരാറുകാരന് മുൻകൂർ പണം അനുവദിക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികൾ അഭിപ്രായം രേഖപ്പെടുത്തി പൊതുമരാമത്തുമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച ഫയലാണ് കാണാതായത്. കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ പങ്ക് തെളിയിക്കുന്നതിൽ ഈ ഫയൽ നിർണായകമാണെന്ന് വിജിലൻസ് സംഘം പറയുന്നു. ഫയൽ ഉടൻ ഹാജരാക്കണമെന്നും നഷ്ടപ്പെട്ടതാണെങ്കിൽ ഔദ്യോഗികമായി അറിയിക്കണമെന്നും കാണിച്ച് പൊതുമരാമത്ത് സെക്രട്ടറിക്ക് വിജിലൻസ് കത്ത് നൽകി.

പാലം നിർമാണത്തിെൻറ കരാറുകാരായ ആർ.ഡി.എസ് േപ്രാജക്ട്സിന് മുൻകൂറായി 8.25 കോടി അനുവദിച്ചതിൽ ഗൂഢാലോചനയുള്ളതായി വിജിലൻസ് കണ്ടെത്തിയിരുന്നു. മുൻകൂറായി പണം അനുവദിക്കുന്ന കാര്യം മറ്റ് കരാറുകാരിൽനിന്ന് മറച്ചുവെച്ച് ആർ.ഡി.എസിനെ ബോധപൂർവം സഹായിച്ചതായും ആരോപണമുണ്ട്.

ഇതുസംബന്ധിച്ച ഫയലാണ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്. ഈ ഫയലിൽ വകുപ്പുമേധാവികൾ രേഖപ്പെടുത്തിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് മുൻകൂർ പണം നൽകാൻ ഇബ്രാഹീംകുഞ്ഞ് ഉത്തരവിട്ടത്.

അന്വേഷണത്തിെൻറ ഭാഗമായി ഒട്ടേറെ സുപ്രധാന രേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു. ഇതിെൻറ തുടർച്ചയായ പരിശോധനയിലാണ് പൊതുമരാമത്ത് വകുപ്പിൽ ഫയൽ ഇല്ലെന്ന് കണ്ടെത്തിയത്.
ആരോപണവിധേയനായ ഇബ്രാഹീംകുഞ്ഞിനെതിരായ അന്വേഷണത്തിെൻറ ഗതിയെ നിർണായകമായി സ്വാധീനിക്കുന്നതാണ് കാണാതായ ഫയൽ. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിൽനിന്ന് ലഭിച്ച ചില രേഖകൾ മാത്രമാണ് നിലവിൽ ഇബ്രാഹീംകുഞ്ഞിെൻറ പങ്കിന് തെളിവായി വിജിലൻസിെൻറ കൈവശമുള്ളത്. എന്നാൽ, ഗൂഢാലോചന തെളിയിക്കാൻ കാണാതായ ഫയൽ അനിവാര്യമാണ്.
അന്വേഷണത്തിൽ വീഴ്ചയും അലംഭാവവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സംഘത്തലവെൻറ ചുമതലയിൽനിന്ന് ഡിവൈ.എസ്.പി അശോക് കുമാറിനെ വിജിലൻസ് ഡയറക്ടർ കഴിഞ്ഞദിവസം നീക്കിയിരുന്നു.

Tags:    
News Summary - Palarivattom Case Important File Missing-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.