കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികൾ ദുർവിനിയോഗം ചെയ്തത ് ജനങ്ങളുടെ നികുതിപ്പണമെന്ന് വിജിലൻസ്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് മൂവാറ്റുപുഴ വ ിജിലൻസ് കോടതിയിൽ വിജിലൻസ് എറണാകുളം യൂനിറ്റ് ഡിവൈ.എസ്.പി ആർ. അശോക്കുമാർ ഫയൽ ചെയ്ത റിമാൻഡ് റിപ്പോർട്ട ിലാണ് കുറ്റകൃത്യം സംബന്ധിച്ച് പരാമർശിക്കുന്നത്.
നിർമാണത്തിന് കരാറെടുത്ത ആർ.ഡി.എസ് പ്രോജക്ട്സ് കമ്പനി മാനേജിങ് ഡയറക്ടർ സുമിത് ഗോയലാണ് ഒന്നാം പ്രതി. സർക്കാർ സ്ഥാപനങ്ങളായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ രണ്ടാം പ്രതിയും കിറ്റ്കോ (കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി)മുൻ മാനേജിങ് ഡയറക്ടർ ബെന്നി പോൾ മൂന്നാം പ്രതിയും മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് നാലാം പ്രതിയുമാണ്.
പ്രഥമദൃഷ്ട്യ അന്വേഷണത്തിൽ കരാറുകാരനും മൂന്ന് സർക്കാർ ഉദ്യോഗസ്ഥരും അഴിമതി നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിനെക്കുറിച്ച് പ്രതികൾ ഒന്നും പറയുന്നില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കേരള റോഡ് ഫണ്ട് ബോർഡിൽ ജനങ്ങൾ പെട്രോളിന് ലിറ്ററിന് ഒരു രൂപ അധിക നികുതി നൽകുന്നതിൽ 50 പൈസ ബോർഡിെൻറ ഫണ്ടിലെത്തും. സാധാരണക്കാരൻ നൽകുന്ന പണമാണ് പ്രതികൾ ദുർവിനിയോഗം ചെയ്തത്. സൂരജിനെ റിമാൻഡ് ചെയ്യാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ മറ്റ് 34 കേസുകളിലും ഇയാൾ പ്രതിയാണെന്ന് എടുത്തുപറയുന്നുണ്ട്.
സർക്കാറിൽനിന്നും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കേരള റോഡ് ഫണ്ട് ബോർഡ്, കിറ്റ്കോ എന്നീ സ്ഥാപനങ്ങളിൽനിന്നുമായി 147 ഫയലുകൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. നാല് പ്രതികളുടെ പ്രധാന പങ്കും ഗൂഢാലോചനയും റിമാൻഡ് റിപ്പോർട്ടിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.