കൊച്ചി: ആവശ്യത്തിന് സിമൻറ് ഉപയോഗിക്കാതെയാണ് പാലാരിവട്ടം പാലം നിർമിച്ചതെന്ന കണ ്ടെത്തലുമായി മദ്രാസ് ഐ.ഐ.ടിയും. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പാലം നിര്‍മി ച്ചതെന്ന് അടിവരയിടുന്ന ഐ.ഐ.ടി പഠന റിപ്പോർട്ടിൽ നിർമാണത്തിലാകെ പാകപ്പിഴകളുണ്ട ായെന്നും ചൂണ്ടിക്കാട്ടുന്നു. നേരത്തേ, വിജിലൻസ് അന്വേഷണത്തിലും ആവശ്യമായ സിമൻറ് ഉപയോഗിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. പാലം നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷെൻറ നിര്‍ദേശപ്രകാരമാണ് ഐ.ഐ.ടി സംഘം പാലത്തില്‍ പരിശോധന നടത്തിയത്.
നിര്‍മാണസമയത്ത് ആവശ്യമായ സിമൻറും മറ്റ് അസംസ്കൃത വസ്തുക്കളും ഉപയോഗിക്കാത്തതാണ് ഇപ്പോഴത്തെ ബലക്ഷയത്തിന് കാരണം. തൂണുകള്‍, ഗര്‍ഡറുകൾ, ഭിത്തി എന്നിവ നിര്‍മിച്ച സമയത്ത് വേണ്ടിയിരുന്ന കോണ്ക്രീറ്റിെൻറ ചെറിയ ശതമാനം മാത്രമാണ് ഉപയോഗിച്ചത്. എം. 35 എന്ന അനുപാതത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിക്കേണ്ടിയിരുന്നിടത്ത് എം. 22 അനുപാതത്തിലാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
ബീമുകളുടെ നിര്‍മാണത്തിലും വീഴ്ച സംഭവിച്ചു. വലിയ വളവ് ബീമുകള്ക്കുണ്ടായി. എക്സ്പാന്ഷന് ജോയൻറുകളുടെയും പാലത്തെ താങ്ങിനിര്‍ത്തുന്ന ബെയറിങ്ങുകളുടെ നിര്‍മാണത്തിലും അപാകതയുണ്ടായി. പാലം നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. യോജിക്കാത്ത രീതിയിലുള്ള രൂപകല്പനയും പ്രശ്നങ്ങള്‍ക്ക് കാരണമായി. നിര്‍മാണത്തിലെ സുപ്രധാന ഘട്ടമാണ് ഗര്‍ഡറുകള്‍ യോജിപ്പിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തിലും തികഞ്ഞ അലംഭാവമാണുണ്ടായിരിക്കുന്നത്. പാലം നിര്‍മാണത്തിെൻറ തുടക്കം മുതല്‍ ഒടുക്കംവരെ വീഴ്ചകള്‍ സംഭവിച്ചെന്ന് അടിവരയിടുന്ന റിപ്പോര്‍ട്ട് നിലവിലെ പൊടിക്കൈകള്‍കൊണ്ട് പാലത്തെ താങ്ങിനിർത്താന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ആധുനിക സംവിധാനത്തോടെ ഏറെ പ്രാധാന്യം നല്കി ജോലികള്‍ പൂര്‍ത്തിയാക്കിയശേഷമേ പാലം ഗതാഗതത്തിന് തുറന്ന് നല്കാന് പാടുള്ളൂ. പാലം പുനര്‍നിര്‍മിക്കണമെന്ന പരോക്ഷ നിർദേശവും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.
മേൽപാലം
ഇ. ശ്രീധരെൻറ നേതൃത്വത്തിൽ പരിശോധിക്കും
തിരുവനന്തപുരം: നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയ പാലാരിവട്ടം മേല്‍പാലം മെട്രോമാൻ ഇ. ശ്രീധരെൻറ നേതൃത്വത്തിലെ വിദഗ്ധസംഘം പരിശോധിക്കും. ജൂൺ 17നാണ് പരിശോധന. മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ എന്നിവർ ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പാലം കോണ്‍ക്രീറ്റ് സ്പെഷലിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ഇ. ശ്രീധരന് നിര്‍ദേശിച്ചു. പരിശോധനക്ക് ശേഷമാകും തുടർനടപടി തീരുമാനിക്കുക. തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിൽ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ചയിൽ ഉൾപ്പെെട്ടന്നാണ് വിവരം. 87 വയസ്സ് പൂർത്തിയാക്കിയ ഇ. ശ്രീധരനെ മുഖ്യമന്ത്രി പിണറായി വിജയൻ ഷാൾ അണിയിച്ചാദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.