‘യുവാക്കൾ മരിച്ചത് പന്നിക്ക് വെച്ച കെണിയിൽ, മൃതദേഹങ്ങൾ കണ്ട​പ്പോൾ കുഴിച്ചിട്ടു’ -സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട സംഭവത്തിൽ കസ്റ്റഡിയിലുള്ള സ്ഥലമുടമ കുറ്റം സമ്മതിച്ചതായി പൊലീസ്. പന്നിക്കു വച്ച കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നുമാണ് ഇയാളുടെ മൊഴിയെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. മൃതദേഹങ്ങൾ ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

കുരുടിക്കാട് കൊട്ടേക്കാട് ഭാഗത്തുനിന്ന് കഴിഞ്ഞദിവസം കാണാതായ സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. യുവാക്കൾ സംഭവസ്ഥലത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 4.50ന് ഇവർ പാടത്തേക്ക് ഓടുന്നതാണ് ദൃശ്യത്തിലുള്ളത്. നാലുപേർ രണ്ടു വഴിക്കായി ഓടുകയായിരുന്നു. എന്നാൽ, പിന്നീട് ഇവരെ കാണുന്നില്ല.

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് തിരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റുള്ളവർക്കായ് നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടത്. 

Tags:    
News Summary - Palakkad murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.