പാലക്കാട്: നഗരത്തിൽ മാനസികരോഗിയായ യുവാവ് മർദനമേറ്റ് മരിച്ചു.പുതുപള്ളി തെരുവ് സ്വദേശിയായ അനസ് എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ അനസിനെ തിരിച്ചറിഞ്ഞിരുന്നില്ല.
സംഭത്തിൽ നരികുത്തി സ്വദേശി ഫിറോസിനെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. അനസിനെ മർദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നൽകി. ലേഡീസ് ഹോസ്റ്റൽ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നാണ് ഫിറോസിന്റെ മൊഴി.
ബാറ്റ് കൊണ്ട് തലക്ക് അബദ്ധത്തിൽ അടിച്ചതാണെന്നും ഫിറോസ് പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.