തന്ത്രിയെയും മന്ത്രിയെയും കുരുക്കി പത്മകുമാറിന്‍റെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയെയും മന്ത്രിയെയും കുരുക്കി ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ മൊഴി. താൻ ദേവസ്വം ബോർഡ് പ്രസിഡന്‍റാകുന്നതിന് മുമ്പ് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയുമായും അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും ബന്ധമുണ്ടായിരുന്നുവെന്ന് പത്മകുമാർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവർക്ക് അടുത്ത ബന്ധമാണുള്ളത്. തന്ത്രി കുടുംബാംഗമെന്ന നിലയിലാണ് പോറ്റി ശബരിമലയിലും ഉദ്യോഗസ്ഥർക്കിടയിലും സ്വാധീനം ചെലുത്തിയത്. പൂജ ബുക്കിങ്ങിലടക്കം തന്ത്രിയുടെ ഇടപെടലുണ്ടായിരുന്നു. തന്ത്രിയുടെ ആളായതിനാലാണ് പോറ്റിയെ വിശ്വസിച്ചത്. ഉദ്യോഗസ്ഥർ പോറ്റിക്ക് സർവ പിന്തുണയും നൽകി. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് പോറ്റി തന്നോട് പറഞ്ഞിരുന്നു. 

Tags:    
News Summary - Padmakumar's statement implicates the Tantri and the minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.