വിഴിഞ്ഞം: ഇതര സംസ്ഥാന തൊഴിലാളിയെ നടുറോഡിൽ മർദിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവറെ വ ിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്തു. ഒാേട്ടാ പൊലീസ് കസ്റ്റ ഡിയിലെടുത്തു. വെങ്ങാനൂർ തൈവിളാകത്ത് ശിവശൈലം വീട്ടിൽ സുരേഷിനെയാണ് (47) വിഴിഞ്ഞം സി.ഐ പ് രവീണിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിഴിഞ്ഞം മുക്കോല കിടാരക്കുഴിയിൽ താ മസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി ഗൗതം മണ്ഡലിനെയാണ് ഇയാൾ മർദിച്ചത്.
ശനിയാഴ്ച സന്ധ്യയോടെ വിഴിഞ്ഞം മുക്കോല ജങ്ഷനിലായിരുന്നു സംഭവം. മൊബൈൽ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒാേട്ടാ സുരേഷ് പിന്നിലേക്ക് എടുത്തപ്പോൾ ഗൗതമിെൻറ ശരീരത്തിൽ തട്ടി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ സുരേഷ് നടുറോഡിൽ ഗൗതമിെൻറ തലയിൽ ഇടിക്കുകയും മുഖത്തടിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഒാേട്ടാ നീക്കിയിട്ടശേഷം വീണ്ടും മടങ്ങിയെത്തിയ സുരേഷ്, ഗൗതമിനെ ഭീഷണിപ്പെടുത്തി ആധാറും തൊഴിൽ കാർഡും ചോദിച്ചു. കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വീണ്ടും മുഖത്തടിച്ചു.
പരസ്യമായി മർദിക്കുന്നത് കണ്ടുനിന്നവർ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തി. ഞായറാഴ്ച പുലർച്ച വിഴിഞ്ഞം എസ്.ഐ സുനിൽ, സി.പി.ഒ എ. ജോസ് എന്നിവർ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകീട്ട് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.