കോഴിക്കോട്: തിരുവമ്പാടി മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസ് കൈവശ വെച്ച 5.75 ഏക്കര്‍ കണ്ടുകെട്ടാൻ ഉത്തരവ്. മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡാണ് ഉത്തരവിട്ടത്. അതേസമയം, വീടുള്‍പ്പെടുന്ന 35 സെന്റ് സ്ഥലം കണ്ടുകെട്ടുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ജോര്‍ജിന്റെ സഹോദരന്‍ കൈവശം വച്ച ആറേക്കര്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. 2001ൽ അഗസ്റ്റിൻ എന്നയാളുടെ പേരിൽ ജോർജ് എം. തോമസ് എഴുതി നൽകിയ ഒരേക്കർ ഭൂമി തന്നെയാണ് 21 വർഷത്തിനു ശേഷം ഭാര്യ ആനീസ് ജോർജിന്റെ പേരിൽ വാങ്ങിയതെന്ന് ലാൻഡ് ബോർഡ് കണ്ടെത്തിയിരുന്നു. മിച്ചഭൂമിയെന്ന് നേരത്തേ സ്ഥിരീകരിച്ച വസ്തുവിൽ ഇരുനില വീട് നിർമിക്കുന്നതായും റിപ്പോർട്ട് നൽകിയിരുന്നു.
ജോര്‍ജ് എം. തോമസിനെതിരേ ഹൈകോടതി ഉത്തരവുണ്ടായിട്ടും വിധി നടപ്പാക്കാത്തതിനെ തുടർന്ന് ലാന്‍ഡ് ബോര്‍ഡ് കമീഷണര്‍ക്ക് പരാതിനല്‍കുകയായിരുന്നു. തുടർന്ന് പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് കമീഷണർ നിർദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.