മലപ്പുറം: വഴിക്കടവ് സ്വദേശിനിയും എഴുത്തുകാരിയുമായ നുസ്രത്ത് വഴിക്കടവിനോട് അപമര്യാദയായി സംസാരിച്ച നിലമ്പൂരിന് സമീപമുള്ള മരുത പോസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനും ജില്ല പോസ്റ്റ് മാസ്റ്റർക്കുമാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
മരുത പോസ്റ്റ് ഓഫിസിൽ പുസ്തകം അയക്കാനുള്ള വിവരങ്ങളറിയാൻ ഫോണിൽ വിളിച്ചപ്പോൾ അഞ്ജു എന്ന ഉദ്യോഗസ്ഥ തന്നെ വികലാംഗ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്ന് നുസ്രത്ത് സമൂഹമാധ്യമത്തിൽ ഒക്ടോബർ എട്ടിന് പോസ്റ്റിട്ടിരുന്നു. പോസ്റ്റിെൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പന്തളം സ്വദേശി എ. അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് അന്വേഷണം. 'എെൻറ പേര് നുസ്രത്ത് എന്നാണ്, വികലാംഗ എന്നല്ല' പോസ്റ്റാണ് കേസിന് ആധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.