കണ്ണൂർ: വോട്ടുയന്ത്രത്തെക്കുറിച്ച വ്യാപകമായ ഭയം േനരേത്ത തന്നെ അഭ്യൂഹമായി നിലന ിന്ന പാർട്ടി ഗ്രാമങ്ങളിലെ ബൂത്തുകളിൽ ഇക്കുറി അസാധാരണമായ ‘ഒാപൺ വോട്ട്’ അരങ്ങേറി. കാഴ്ചയില്ലാത്തവർക്കാണ് ഒാപൺ വോട്ടിന് ഒന്നാം പരിഗണനയെങ്കിലും അവശത പ്രകടിപ ്പിച്ചു വന്ന പലർക്കുമായി ഒാപൺ വോട്ട് കിട്ടി. ബന്ധപ്പെട്ട ഫോറം പൂരിപ്പിക്കേണ്ട നടപ ടിക്രമത്തിെൻറ ചുഴിയിൽെപട്ട് പ്രിസൈഡിങ് ഒാഫിസർമാർ വിയർത്തു.
വിവിപാറ്റ് നടപടികളുടെ കടമ്പയോടൊപ്പം ഒാപൺ വോട്ട് പെരുപ്പം കൂടിയായപ്പോൾ ചില ബൂത്തുകളിൽ ‘ആരോഗ്യ വോട്ടർമാർ’ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടിവന്നു. രാത്രി വൈകി പ്രിസൈഡിങ് ഒാഫിസർമാരുടെ പോളിങ് രേഖകൾ തിരിച്ചുവന്നപ്പോഴാണ് ഒരിക്കലുമില്ലാത്തത്ര ഒാപൺ വോട്ടുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ചില ബൂത്തുകളിൽ പത്ത് ശതമാനത്തിലേറെ ഒാപൺ വോട്ട് രേഖപ്പെടുത്തി. ഒാപൺ വോട്ട് രേഖപ്പെടുത്തിയവരുടെ പേരും ഒപ്പും പ്രത്യേകം രേഖപ്പെടുത്തി തിരിച്ചേൽപിക്കേണ്ട ഫോറം 14 എ പ്രിസൈഡിങ് ഒാഫിസർമാർക്ക് രണ്ടുവീതമാണ് നൽകിയിരുന്നത്. ഒരു ഫോറത്തിൽ എത്ര ചുരുക്കി എഴുതിയാലും അഞ്ചുപേരുടെ വിവരം രേഖപ്പെടുത്താനാവില്ല. ഇത് തികയാതെ വന്നപ്പോൾ അനുബന്ധ പേപ്പറിൽ നീണ്ട ഒാപൺ വോട്ട് പട്ടിക തന്നെ രൂപപ്പെട്ടു.
യന്ത്രത്തകരാറും വിവിപാറ്റിെൻറ പുതിയ പ്രശ്നങ്ങളും ഭയന്ന് വോട്ടർമാരെ സാക്ഷരരാക്കാനാവില്ലെന്ന് കരുതിയാണ് ചില പാർട്ടി പോക്കറ്റുകളിൽ ഒരുവിധം അർധപ്രായക്കാരെയെല്ലാം ഒാപൺ വോട്ട് ഗണത്തിൽപെടുത്തിയത്. കൂടെ ഒരാളുംകൂടി വന്ന് ഡിക്ലറേഷൻ പൂരിപ്പിച്ച് നൽകുന്ന നടപടി ചില ബൂത്തുകളിൽ പങ്കപ്പാടായി. പാർട്ടി സ്വാധീനമേഖലകളിൽ ഒാപൺ വോട്ടറോട് ‘‘കാഴ്ചയുണ്ടോ? ഇത് കാണുന്നുണ്ടോ?’’ തുടങ്ങിയ പരീക്ഷണംപോലും പ്രിസൈഡിങ് ഒാഫിസർമാർക്ക് നടത്താൻ സമയം കിട്ടിയില്ല.
മട്ടന്നൂർ മണ്ഡലത്തിലെ തെരൂരിൽ 73ാം നമ്പർ ബൂത്തിൽ ആദ്യത്തെ രണ്ട് മണിക്കൂറിനകം 276 പേർ വോട്ട് ചെയ്തപ്പോൾ 16 പേർ ഒാപൺ വോട്ടർമാരായിരുന്നു. 72ാം നമ്പർ ബൂത്തിൽ ഇതേസമയം 27 ഒാപൺ വോട്ട് രേഖപ്പെടുത്തി. മട്ടന്നൂർ പാലോട്ടുപള്ളി എൻ.െഎ.എസ്.എൽ.പി സ്കൂളിലെ 50ാം നമ്പർ ബൂത്തിൽ ആദ്യ മൂന്നുമണിക്കൂറിനകം 30 ഒാപൺ വോട്ട് എത്തിയിരുന്നു. രാമപുരം ലോവർ പ്രൈമറി സ്കൂളിലും ഇതേസമയത്തിനകമെത്തിയത് 30 ഒാപൺ വോട്ടുകൾ. കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ ആദ്യത്തെ നാലുമണിക്കൂറിനകം 37 ഒാപൺ വോട്ട് രേഖപ്പെടുത്തി. ആകെ വോട്ട് രേഖപ്പെടുത്തിയവരുടെ പത്ത് ശതമാനം വരും ഇൗ കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.