തിരുവനന്തപുരം: കേരളത്തിെൻറ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത വിധം വോട്ട ർപട്ടികയിൽ തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ഗൂഢാലോചന നടത്തി യതായി എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. 10 ലക്ഷം വോട്ടെങ്കിലും തെരഞ്ഞുപിടിച്ച് നീക്കി. ഇത് യു.ഡി.എഫ് വോട്ടുകളാണ്. ഇതിനായി തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ഇലക്ഷൻ െഡപ്യൂട്ടി തഹസിൽദാർമാരെയടക്കം മാറ്റിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
2019 ഏപ്രിലിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 2.61 കോടി വോട്ടർമാരുണ്ട്. 2016ലെ വോട്ടർപട്ടികയിലുള്ള 2.60 കോടി വോട്ടർമാരിൽനിന്ന് കൂടിയത് 1.32 ലക്ഷം പേർ മാത്രം. 2009ലെ ലോക്സഭതെരഞ്ഞെടുപ്പിൽനിന്ന് 2011ലെ നിയമസഭതെരഞ്ഞെടുപ്പിലെത്തിയപ്പോൾ 12.88 ലക്ഷം പേരുടെ വർധനയുണ്ടായി. 2011ലെ നിയമസഭതെരഞ്ഞെടുപ്പിൽനിന്ന് 2014 ലെ ലോക്സഭതെരഞ്ഞെടുപ്പിലെത്തിയപ്പോൾ 11. 04 ലക്ഷവും 2016 ലെ നിയമസഭതെരഞ്ഞെടുപ്പിൽ 17.5 ലക്ഷവും വർധിച്ചു. എന്നാൽ, ഇത്തവണ ഇതിന് ആനുപാതിക വർധനയുണ്ടായില്ല.
കന്നിവോട്ടർമാരായി കമീഷൻ കണക്കിൽ 5.5 ലക്ഷം പേരുണ്ട്. അതോടൊപ്പം, 2016നും 2018നും ഇടക്ക് 18 വയസ്സ് തികഞ്ഞവരായി മറ്റൊരു അഞ്ചുലക്ഷം പേരെങ്കിലുമുണ്ട്. രണ്ടും കൂടിയാകുമ്പോൾ കന്നിവോട്ടർമാർ 10 ലക്ഷം വരും. ഇവരെക്കൂടി ചേർത്തിട്ടാണ് അന്തിമ ലിസ്റ്റിൽ 2.61 കോടിയാകുന്നത്. ഒരാളെ വോട്ടർപട്ടികയിൽനിന്ന് നീക്കണമെങ്കിൽ നോട്ടീസ് നൽകണം. എന്നാൽ, വോട്ടർമാർക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.