തിരുവനന്തപുരം: തീരഗ്രാമങ്ങളുടെ ഉയിര് പിളർത്തിയ ഒാഖി ദുരന്തത്തിന് ശനിയാഴ്ച ഒരുമാസം. മഴമാറി മാനം തെളിഞ്ഞെങ്കിലും ഇവരുടെ മനസ്സുകളിലും ആധിയുടെ കറുപ്പ് തളംകെട്ടിനിൽക്കുകയാണ്. മുന്നറിയിപ്പ് തർക്കങ്ങളും കണക്കുകളിലെ അവ്യക്തതകളും വീണ്ടും ചർച്ചയാകുേമ്പാഴും അനിശ്ചിതത്വത്തിെൻറ ജീവിതക്കടലിൽ പകച്ചുനിൽക്കുകയാണ് തീരജീവിതങ്ങൾ. നവംബർ 30ന് രാവിലെ 8.30നും ഉച്ചക്ക് 12നും ഇടയിലാണ് കേരള തീരത്ത് ഒാഖി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. അതേസമയം, 29ന് വൈകീട്ട് തന്നെ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽപോയിരുന്നു.
ഇതോടെയാണ് തീരത്ത് നിലവിളികളുയർന്നത്. വ്യോമസേനയുടെ നാല് ചെറുവിമാനങ്ങളും നാവികസേനയുടെ അഞ്ച് കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും കോസ്റ്റ് ഗാർഡിെൻറ രണ്ട് കപ്പലുകളും രക്ഷാപ്രവർത്തനം ഉൗർജിതമാക്കിയെങ്കിലും ഏേകാപനമില്ലായ്മ ആദ്യഘട്ടത്തിൽ തന്നെ പ്രകടമായിരുന്നു. കേന്ദ്ര ഏജൻസികൾ സമയബന്ധിതമായി മുന്നറിയിപ്പ് നൽകിയില്ലെന്നോ അല്ലെങ്കിൽ ലഭിച്ച സൂചനകൾ കേരളം അവഗണിച്ചെന്നോ രണ്ടാലൊന്ന് തീർപ്പിലെത്തിയാലും സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്നതിെൻറ സാക്ഷ്യമാണ് ഒരുമാസം പിന്നിടുേമ്പാൾ പോലും കണക്കുകളിൽ വരെ അവസാനിക്കാത്ത അനിശ്ചിതത്വവും തീരത്തെ കണ്ണീരും. രക്ഷാപ്രവർത്തനത്തിലെ ആദ്യഘട്ടത്തിലെ അറച്ചുനിൽക്കലിന് തീരവാസികളുടെ ചൂടും വിലാപം കലർന്ന രോഷവും പ്രതിഷേധവുമെല്ലാം ഇതിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരിട്ട് അനുഭവിക്കേണ്ടി വന്നു.
ചുഴലിക്കാറ്റുകളെ നിയന്ത്രിക്കുക സാധ്യമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പിന്നെ ആകെയുണ്ടായിരുന്ന സുരക്ഷാമാർഗമായ മുൻകരുതലിലും മുന്നൊരുക്കത്തിലിലും ഒന്നാകെ പാളുകയും ചെയ്തു. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദവും ചുഴലിക്കാറ്റുകളും കേരളത്തിൽ ഭീതിവിതച്ച് ഒടുവിൽ മഴയായി പെയ്തുമാറുമെങ്കിലും സംഹാരരൂപമാർജിക്കുന്നത് കാണാനായില്ല. അതേസമയം, സർക്കാർ ധനസഹായം നൽകുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ദുരിതബാധിത മേഖല സന്ദർശിക്കുകയും ചെയ്തതടക്കം അനുകൂല നടപടികളും ഉണ്ടായി. 20 മുതൽ 40 ദിവസം വരെ മത്സ്യബന്ധനത്തിന് വലിയ ബോട്ടുകളിൽ ആഴക്കടലിൽ പോകുന്നവർ ക്രിസ്മസിന് മുമ്പ് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷക്രിസ്മസ് കഴിഞ്ഞിട്ടും അധികമാരും മടങ്ങിയെത്തിയിട്ടില്ല എന്നതും തീരത്തെ വീണ്ടും ആശങ്കയിലാക്കുന്നു.
ഒാഖി ദുരന്തത്തിൽ കേരളത്തിൽനിന്ന് കാണാതായവരുടെ കണക്കുകളിൽ വൈരുധ്യം തുടരുന്നതിനിടെ കഴിഞ്ഞദിവസം മറ്റൊരു എണ്ണമാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ േലാക്സഭയിൽ അറിയിച്ചത്. ഫിഷറീസ് വകുപ്പിെൻറ കണക്കുപ്രകാരം കാണാതായത് 143പേരാണ്. റവന്യൂ വകുപ്പിെൻറ കണക്കിൽ 134ഉം ലത്തീൻ സഭയുേടത് 243ഉം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.