?????? ????? ????? ?????????????? ???????? ????????? ??????????????????- ?????????

തോക്കു ചൂണ്ടി ജ്വല്ലറി കവർച്ച: മുഴുവൻ പ്രതികളും പൊലീസ് പിടിയിൽ

ഓമശ്ശേരി: ജ്വല്ലറിയിൽ തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിലെ മുഴുവൻ പ്രതികളും പൊലീസ ് പിടിയിലായി. രണ്ടു പ്രതികളെ പശ്ചിമ ബംഗാളിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ രണ്ടു ദിവസത്തിനകം കേരളത്തിലെത്തിക്കും. പ്രതികളിൽ ഇനാം അലി ഖാനെ ജ്വല്ലറി ജീവനക്കാർ സംഭവസ്ഥലത്തുനിന്നുകീഴടക്കി പൊലീസിലേൽപിച്ചിരുന്നു. കേരളം വിട്ട രണ്ടു പ്രതികളും കോയമ്പത്തൂർ-മുംബൈ വഴി ബംഗാളിലെത്തുകയായിരുന്നു.

ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് മോഷ്ടാക്കളെ കണ്ടെത്തിയത്. അതിനിടെ, ഇനാം അലി ഇന്നലെ കണ്ണൂർ ജയിലിൽനിന്ന് താമരശ്ശേരി കോടതിയിലേക്കുള്ള യാത്രയിൽ പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു. നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടി. കഴിഞ്ഞ 13നാണ് ഒാമശ്ശേരിയിലെ ജ്വല്ലറിയിൽ തോക്കുചൂണ്ടി മൂന്നംഗ സംഘം കവർച്ച നടത്തിയത്. പ്രതികളിൽ രണ്ടുപേർ ബംഗ്ലാദേശ് സ്വദേശികളും ഒരാൾ പശ്ചിമ ബംഗാളിൽ നിന്നുള്ളയാളുമാണ്.
Tags:    
News Summary - omassery jewellery robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.