തിരുവനന്തപുരം: രാത്രിയിൽ എറണാകുളം സബ് ട്രഷറിയുടെ സ്ട്രോങ് റൂം തുറന്നതായി ക ണ്ടെത്തൽ. ആരെയും അറിയിക്കാെതയും മേലധികാരിയുടെ അനുമതിയില്ലാതെയുമാണ് കോടിക്ക ണക്കിന് രൂപ മൂല്യമുള്ള വസ്തുക്കളും ലക്ഷക്കണക്കിന് രൂപയും സൂക്ഷിക്കുന്ന സ്ട്രോങ് റൂം തുറന്നത്. ജൂലൈ 20ന് രാത്രി 10.45 മുതൽ രാത്രി 11.30 വരെ തുറന്നെന്നാണ് കണ്ടെത്തൽ.
നടപടി ഗുരുതര അച്ചടക്കലംഘനവും ക്രിമിനൽ കുറ്റവുമാണെന്ന് വിലയിരുത്തിയ ട്രഷറി ഡയറക്ടർ സ്ട്രോങ് റൂം ചട്ട വിരുദ്ധമായി തുറന്ന ട്രഷറിയിലെ ജൂനിയർ സൂപ്രണ്ട് വി. നോബിളിനെ സസ്പെൻഡ് ചെയ്തു.ട്രഷററുടെയും സബ്ട്രഷറി ഒാഫിസറുടെയും കൈയിൽ മാത്രം സൂക്ഷിക്കേണ്ട താക്കോൽകൂട്ടം കൈക്കലാക്കിയാണ് തുറന്നതെന്ന് ഉത്തരവിൽ പറയുന്നു.
സീൽഡ് ബോക്സ് സൂക്ഷിക്കാനായി സ്വീകരിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും അർധരാത്രിയോടെ സ്ട്രോങ് റൂം പൂട്ടുകയും ചെയ്തു. ട്രഷറിയിലെ ഗാർഡ് രജിസ്റ്റർ, സേഫ് കസ്റ്റഡി രജിസ്റ്റർ, ടി.ആർ.3 രജിസ്റ്റർ, ഹാജർ പുസ്തകം എന്നിവ പരിശോധിച്ച് മധ്യമേഖലാ ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ റിപ്പോർട്ട് പ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.