തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടർന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസ്സിലാക്കുന്നതിനെത്തിയ കേന്ദ്രസംഘത്തിെൻറ ദുരന്തബാധിതപ്രദേശങ്ങളിലെ സന്ദർശനം പൂർത്തിയായി. അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, റവന്യൂ വകുപ്പിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ശനിയാഴ്ച ബിപിൻ മല്ലിക്കിെൻറ നേതൃത്വത്തിലെ സംഘം ചർച്ച നടത്തും.
അന്തിമ റിപ്പോർട്ട് കൂടി സമർപ്പിച്ച ശേഷമായിരിക്കും കൂടുതൽ തുക ദുരന്തനിവാരണത്തിനായി സംസ്ഥാനത്തിന് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ തീരുമാനം കൈക്കൊള്ളുക. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിെല ദുരന്ത നിവാരണ വിഭാഗം അഡീഷനൽ സെക്രട്ടറി ബിപിൻ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസിസ്റ്റൻറ് കമീഷണർ ഡോ. സഞ്ജയ് പാണ്ഡേ എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് ഇൗ മാസം 26 മുതൽ മൂന്നു ദിവസം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയത്.
കേന്ദ്രസംഘത്തിെൻറ പ്രാഥമിക വിലയിരുത്തലിെൻറയും ശിപാർശയുടെ അടിസ്ഥാനത്തിൽ കേരളത്തിന് 133 കോടി രൂപ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. 26ന് പൂന്തുറയിൽനിന്നാണ് സംഘം സന്ദർശനം തുടങ്ങിയത്. ഓഖി ദുരന്തം ആഞ്ഞടിച്ച തീരപ്രദേശവും മത്സ്യത്തൊഴിലാളികളുടെ വീടുകളും സംഘം സന്ദർശിച്ചിരുന്നു. യു.ഡി.എഫ്, ബി.ജെ.പി പ്രതിനിധി സംഘങ്ങളും ഈ ദിവസങ്ങളിൽ സംഘത്തലവൻ ബിപിൻ മല്ലിക്കിനെ സന്ദർശിച്ചു നിവേദനം കൈമാറിയിരുന്നു. 26നു തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി മല്ലിക് കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രസംഘം സംസ്ഥാനം വിട്ടാലും വിവിധ സേനാവിഭാഗങ്ങൾ കടലിൽ നടത്തുന്ന തിരച്ചിൽ തുടരും.
കണക്കുകളിൽ വൈരുധ്യമില്ല -മേഴ്സിക്കുട്ടിയമ്മ
തൊടുപുഴ: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ കണക്കുകൾ തമ്മിൽ വൈരുധ്യമില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. പാർലമെൻറിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞത് ഡിസംബർ 20വരെ കണക്കാണ്. അതിനുശേഷം നിരവധിേപർ തിരിച്ചെത്തി. ശ്രദ്ധ പിടിച്ചുപറ്റാൻ വിവാദങ്ങളുണ്ടാക്കുന്നത് നിർഭാഗ്യകരമാണ്. ദുരന്തങ്ങൾ ഇങ്ങനെ ആഘോഷിക്കുന്നത് ശരിയല്ല. -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.