തൃശ്ശൂർ: അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്. ഫെബ്രുവരി 21ന് 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കും.
തൃശ്ശൂരിൽ ചേർന്ന യോഗത്തിന് ശേഷം യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21ന് നഴ്സുമാർ തൃശ്ശൂരിൽ ഒത്തുകടി സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. അന്നേ ദിവസം മൂന്നിലൊന്ന് നഴ്സുമാർ മാത്രമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുക.
കഴിഞ്ഞ ഏഴു വർഷമായി ആരോഗ്യ മേഖലയിൽ ശമ്പള പരിഷ്കരണം നടന്നിട്ടില്ലെന്ന് യു.എൻ.എ ചൂണ്ടിക്കാട്ടുന്നു. 2016ൽ സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്ര സർക്കാർ ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാർ നഴ്സുമാർക്ക് തുല്യമായ ശമ്പളം സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ലഭിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ടിലെ ശിപാർശകൾ ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. 40,000 രൂപ അടിസ്ഥാന ശമ്പളമാക്കണമെന്നാണ് അഞ്ച് വർഷമായി യു.എൻ.എ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.