കൊച്ചി: നീതിക്കുവേണ്ടിയുള്ള വാദമാണ് മുന്നോട്ടുവെക്കുന്നത്. അതു തീവ്രവാദമാണെങ്കിൽ തങ്ങൾ തീവ്രവാദികളാണെന്ന് കന്യാസ്ത്രീ സമരത്തിന് പിന്തുണ നൽകുന്ന ഔവര്‍ സിസ്റ്റേഴ്സ് സമര സമിതി നേതാക്കൾ പറഞ്ഞു.
ജനങ്ങൾ നൽകുന്ന പണമാണ് സമരത്തിന് ചെലവിടുന്നതെന്ന് സമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന് വട്ടോളി പറഞ്ഞു. അതിെൻറ കൃത്യമായ കണക്കുകൾ പുറത്തുവിടും. സമിതിയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് സംശയം ഉന്നയിച്ച കെ.സി.ബി.സിയുടെയും ബിഷപ് ഫ്രാങ്കോയുടെയും സാമ്പത്തിക സ്രോതസ്സും വെളിപ്പെടുത്തണം.
സമരത്തെ ഇല്ലാതാക്കാൻ ഇത്തരം പ്രചാരണങ്ങൾക്ക് കഴിയില്ല. അധികാരവും പണക്കൊഴുപ്പുമുള്ള ആളാണ് ബിഷപ് ഫ്രാങ്കോ. അതുകൊണ്ട് കന്യാസ്ത്രീകൾക്ക് നീതി കിട്ടുംവരെ സമരം തുടരും. പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകരെയും ജനകീയ സമരനേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഞായറാഴ്ച അവരെത്തിയശേഷം ഭാവി സമരപരിപാടികൾ ചർച്ച ചെയ്ത് തീരുമാനിക്കും.
ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസ് സംഘടനക്കെതിരെ കമീഷണര്‍ക്ക് പരാതി നല്‍കും. ബിഷപ്പിെൻറ സഹോദരി അംഗമായ സഭയാണ് മിഷനറീസ് ഓഫ് ജീസസ്. മറ്റ് സഭകളെയും ഇത് സ്വാധീനിക്കും. അതിനാല്‍ ഇത് പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.