കൊച്ചി: ദൈവത്തിന് നന്ദി, പിന്നെ നിങ്ങള്‍ ഓരോരുത്തര്‍ക്കും... വാക്കുകള്‍ മുഴുവിക്കാനാവാതെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി വിതുമ്പുമ്പോള്‍ സദസ്സിലുണ്ടായിരുന്നവരുടെ കണ്ണു നിറഞ്ഞു. ‘ഞങ്ങള്‍ക്ക് അച്ഛനും അമ്മച്ചിയും ഇല്ല, അവര്‍ സ്വര്‍ഗത്തിലിരുന്ന് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്ഥിക്കുന്നുണ്ടാകും. സഭ നീതി തരാത്തത് കൊണ്ടാണ് തെരുവിലേക്കിറങ്ങേണ്ടി വന്നത്’ -അവര്‍ പറഞ്ഞു നിര്‍ത്തി.
രണ്ടാഴ്ച നീണ്ട ഐതിഹാസിക സമരത്തിെൻറ ഒൗദ്യോഗിക സമാപന വേദിയിലാണ് കണ്ണീരുകൊണ്ടും ഹൃദയം കൊണ്ടും അവര്‍ കേരള ജനതക്ക് നന്ദി അര്‍പ്പിച്ചത്. ബിഷപ് ഫ്രാങ്കോ മുളയ്്ക്കലിെൻറ അറസ്റ്റ് വാര്‍ത്ത പുറത്തുവിടുന്നത് വരെ ഹൈകോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറില്‍ സേവ് ഒൗവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ സമരം തുടരുകയായിരുന്നു. തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്ന ചടങ്ങ് ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചത്. 11 മണിക്ക് പരിപാടി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കുറവിലങ്ങാട് മഠത്തില്‍നിന്ന് കന്യാസ്ത്രീകള്‍ 12.45 ഓടെയാണ് എത്തിയത്.
സമര ചരിത്രം തിരുത്തിക്കുറിച്ച കന്യാസ്ത്രീകളെയും കാത്ത് നൂറുകണക്കിന് പേരാണ് രാവിലെ മുതൽ നിന്നത്. കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീനറോസ്, ജോസഫിന്, ആന്‍സിറ്റ തുടങ്ങിയവര്‍ വേദിയിലേക്ക് കയറുമ്പോള്‍ നിലക്കാത്ത കരഘോഷമായിരുന്നു. സമരസമിതി കണ്‍വീനര്‍ ഫാ.അഗസ്റ്റിന് വട്ടോളി അവരെ വേദിയിലേക്ക് ക്ഷണിച്ചു.
ആദ്യം സംസാരിച്ചത് ഈ സമരത്തിെൻറ നെടുംതൂണായി നിന്ന സിസ്റ്റര്‍ അനുപമയായിരുന്നു. വൈകിയാണെങ്കിലും ഞങ്ങള്‍ക്ക് നീതികിട്ടി. ഈ നീതി ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല, വിവിധ മഠങ്ങളില്‍ ഇതുപോലെ പുറത്ത് പറയാന്‍ പറ്റാതെ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കുമാണ്. കേസിെൻറ ആരംഭം മുതല്‍ ഒരുപാട് പ്രലോഭനങ്ങളും സമര്ദങ്ങളും വന്നിരുന്നു. എന്നാല്‍, അതിലൊന്നും വഴങ്ങാതെ ധൈര്യത്തോടെ നില്ക്കാന് ഞങ്ങളുടെ വീട്ടുകാരും കൂടെ ന ിന്നു. ഈ സമരത്തിന് പിന്നില്‍ ദൈവം മാത്രമാണുണ്ടായിരുന്നതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. പ്രളയത്തെ അതിജീവിച്ച കേരളത്തിലെ ജാതി മതബോധമില്ലാത്ത മലയാളികളുടെ പിന്തുണകൊണ്ടാണ് സമരം വിജയിച്ചതെന്ന് സിസ്റ്റര്‍ ജോസഫിന് പറഞ്ഞു. കേരളത്തിെൻറ നന്മയും നീതിബോധവും സാഹോദര്യവും ഇനിയും നശിച്ചിട്ടില്ലെന്നതിന് തെളിവാണ് ഇതെന്നും അവര്‍ പറഞ്ഞു.
സമരത്തിെൻറ ആദ്യ നാൾ മുതൽ നിരാഹാരം അനുഷ്ഠിച്ച ജോസ് ജോസഫ്, സ്റ്റീഫൻ മാത്യു, അലോഷി, പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൂത്ത സഹോദരി, മറ്റ് കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങൾ എന്നിവരും വിജയാഹ്ലാദം പങ്കിടാനായി എത്തിയിരുന്നു. സമരം ഒൗദ്യോഗികമായി അവസാനിച്ചെങ്കിലും നീതിക്കായുള്ള തുടർ പോരാട്ടങ്ങളില്‍ കേരളത്തിലെ പൊതുസമൂഹം കൂടെയുണ്ടാകണമെന്ന് സമരസമിതി അംഗങ്ങള്‍ അഭ്യർഥിച്ചു. മഠങ്ങളിലേക്ക് തിരിച്ചുപോകുന്ന ഓരോ കന്യാസ്ത്രീക്കും ജീവന് തന്നെ ഭീഷണിയുണ്ടാവും. അവരെ സംരക്ഷിക്കേണ്ട ചുമതലയും പൊതുജനത്തിനുണ്ട്. സമരത്തിെൻറ ഭാവിപരിപാടികള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും ഇവർ പറഞ്ഞു. രണ്ട് മണിയോെട കന്യാസ്ത്രീകൾ അഞ്ച് പേരും മഠത്തിേലക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.