കോട്ടയം/പാലാ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഒക്ടോബര്‍ ആറ് വരെ പാലാ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയശേഷം ഉച്ചക്ക് രണ്ടരയോടെ പാലാ സബ്ജയിലിലേക്ക് മാറ്റി. ആർ.പി (റിമാൻഡ് പ്രിസണർ) നമ്പർ 5968 ആണ് . രണ്ട് പെറ്റിക്കേസ് പ്രതികൾക്കൊപ്പം മൂന്നാം നമ്പർ സെല്ലിലാണ് താമസിപ്പിച്ചിട്ടുള്ളത്. ഏഴുസെല്ലുകളിലായി ഫ്രാേങ്കായടക്കം 47 പ്രതികളാണ് ഇവിടെയുള്ളത്. പാലാ കോടതി റിമാൻഡ് ചെയ്യുകയും ഹൈേകാടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റുകയും ചെയ്തതോടെ ലൈംഗിക പീഡനക്കേസിൽ രാജ്യത്ത് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് ജയിലിൽ അടക്കപ്പെടുകയും ചെയ്ത ബിഷപ്പും ഫ്രാേങ്കാ മുളയ്ക്കലായി.
കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാൽ തെളിവെടുപ്പും ചോദ്യം ചെയ്യലും പൊലീസ് തിരക്കിട്ട് പൂർത്തീകരിച്ചിരുന്നു. അതിനാൽ വീണ്ടും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. 20 വർഷം വരെ ശിക്ഷകിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കും മുമ്പ് രാവിലെ കോട്ടയം പൊലീസ് ക്ലബിലെത്തി പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചിരുന്നു.
കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചെങ്കിലും അതൊന്നും പരിഗണിച്ചില്ല. തെൻറ ക്രീം കളർ പൈജാമയും ഷർട്ടും കുറവിലങ്ങാട് മഠത്തിൽ തെളിവെടുപ്പിന് കൊണ്ടുപോകും മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നും കള്ളത്തെളിവുകൾ സൃഷ്ടിക്കാനാണ് ഇതെന്ന് സംശയിക്കുന്നതായും ബിഷപ് ആരോപിച്ചു. വസ്ത്രം ഉൗരിവാങ്ങിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തിെൻറ ആരോഗ്യ കാര്യങ്ങളിൽ ആശങ്കയുണ്ടെന്ന് അഭിഭാഷകനും കോടതിയില്‍ പറഞ്ഞു.
കേസിൽ ബിഷപ്പിനെതിരെ കൂടുതൽ നിര്‍ണായക തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.എല്ലാ തെളിവുകളും സാക്ഷിമൊഴികളും ഏകോപിപ്പിക്കാനും അവർക്ക് കഴിഞ്ഞു.
അതിനിടെ കന്യാസ്ത്രീയെ സ്വാധീനിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ച കേസിൽ അന്വേഷണ സംഘം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെ കൂടുതൽ പേർ കേസിൽ കുടുങ്ങുമെന്നും ഉറപ്പായി. കേസ് അട്ടിമറിക്കാനും ഇരയെ അപമാനിക്കാനും ശ്രമിച്ച സംഭവത്തിലും അന്വേഷണം നടക്കുകയാണ്.
കോടതിയിലും സബ്ജയിൽ പരിസരത്തും കോട്ടയം പൊലീസ്ക്ലബിലും ബിഷപ്പിനെ കാണാൻ വൻ ജനാവലി തിങ്കളാഴ്ചയും എത്തിയിരുന്നു. അസഭ്യവർഷവും കൂക്കുവിളികളും പരിഹാസവും തുടർന്നപ്പോഴും യാതൊരുഭാവമാറ്റങ്ങളുമില്ലാതെ സുസ്മേരവദനനായാണ് എല്ലാം നേരിട്ടത്. പാലാ ജയിലിലേക്ക് പ്രവേശിച്ചതും കോടതിയിൽനിന്നും പുറത്തേക്ക് വന്നതും ചെറുപുഞ്ചിരിയോടെയാണ്. കോടതി പരിസരത്തും ജയിൽ വളപ്പിലും വൻസുരക്ഷയാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.