കൊല്ലം: ഉത്തരകൊറിയയെയും ചൈനയെയും താരതമ്യം ചെയ്ത് താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറഞ്ഞത് തെറ്റായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിട്ട് മുന്നോട്ട് പോകുന്നതിെൻറ കാര്യങ്ങളാണ് താൻ പറഞ്ഞത്. അമേരിക്കക്കെതിരെ ചൈന ഒന്നും ചെയ്യുന്നില്ല. എന്നാൽ വടക്കൻ കൊറിയ ശക്തമായി നീങ്ങുകയാണ് എന്ന് താൻ പ്രസംഗിച്ചുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒാരോ രാജ്യങ്ങളെയും കുറിച്ച് വിലയിരുത്തുന്ന കാര്യം പറഞ്ഞു വന്നപ്പോൾ അത് മനസിലാക്കാൻ കഴിയാത്ത ആൾക്കാർക്ക് പറ്റിയ അബദ്ധമാണ് അത്തരം വാർത്ത വരുവാൻ ഇടയാക്കിയത്. ഒരു രാഷ്ട്രത്തെയും സി.പി.എം താരതമ്യം ചെയ്തിട്ടില്ല. ഒാരോ രാജ്യവും എന്താണ് ചെയ്യുന്നത് എന്ന് പറയുകമാത്രമാണ് ഉണ്ടായത്. കാര്യങ്ങൾ മനസിലാക്കാതെ റിപ്പോർട്ട് ചെയ്തതിലുണ്ടായ പ്രശ്നമാണതെന്നും പറഞ്ഞ അദ്ദേഹം ചൈനയുടെ 19 ാം പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനങ്ങൾ വിശദമായി പരാമർശിച്ചു.
ചൈനയുടെ താൽപ്പര്യങ്ങൾക്ക് എതിരായുള്ളവയെ ചെറുക്കും. കൂടാതെ മറ്റ് രാജ്യങ്ങൾക്ക് നേരെ ഏതെങ്കിലും ഒരു രാജ്യം അവരുടെ താൽപ്പര്യം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിനെയും ചെറുക്കും എന്നാണ് ചൈന പ്രഖ്യാപിച്ചത്. ഇത് അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ ചൈനയുടെ നിലപാടാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്തിനെതിരായ ചൈനയുടെ നിലപാടുകളെ കുറിച്ച് കോഴിക്കോട് പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്ര സമീപനത്തിൽ ചില വിമർശനങ്ങൾ ഉയർത്തിയത് ഒാർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.