‘കൂടൽമാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചു’; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂർ: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചതായി ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെയാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചതായാണ് പരാതി.

കഴിഞ്ഞ ദിവസം ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ് ലിഷോൺ ജോസ് കാട്ട്‌ളയാണ് സുരേഷ് ഗോപിക്കൊപ്പം ക്ഷേത്രത്തിലെത്തിയത്. ചാലക്കുടി സ്വദേശിയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഈ വിഷയത്തിൽ പരാതി നൽകിയത്. ലിഷോണിനെതിരെയും സുരേഷ് ഗോപിക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്. 

Tags:    
News Summary - 'Non-Hindus admitted to Kudalmanikyam Temple'; Complaint against Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.