പൊലീസ് സംരക്ഷണം വേണ്ട, ഇ.ഡിയുടെ സുരക്ഷ ഒരുക്കണം; മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തുന്നു -സ്വപ്ന

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ് പൊലീസ് സംരക്ഷണം വേണമെന്ന ഹരജി പിൻവലിച്ചു. പൊലീസ് സുരക്ഷയ്ക്ക് പകരം ഇ.ഡിയുടെ സുരക്ഷ ഒരുക്കണമെന്ന് സ്വപ്‍നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സ്വപ്‍ന ഹ‍രജി നൽകിയത്. കേരള പൊലീസിൽ വിശ്വാസമില്ല. മുഖ്യമന്ത്രിയടക്കം തെരുവിൽ ഭീഷണിപ്പെടുത്തുന്നു. താമസിക്കുന്ന സ്ഥലത്ത് അടക്കം തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹരജിയിൽ സ്വപ്‍ന പറഞ്ഞു.

എന്നാൽ, തങ്ങൾക്ക് പോലും സുരക്ഷയില്ലെന്നാണ് ഇ.ഡി അഭിഭാഷകൻ കോടതിയെ അറിയിച്ചത്. വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമതിയുണ്ട്. കോടതി ഉത്തരവുണ്ടെങ്കിൽ സുരക്ഷ നൽകുന്ന കാര്യം കേന്ദ്രം പരിഗണിച്ചേക്കുമെന്ന് ഇ.ഡി അഭിഭാഷകൻ അറിയിച്ചു. ഇതേതുടർന്ന് ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.

തന്‍റെയും കുട്ടിയുടെയും സുരക്ഷക്കുവേണ്ടി രണ്ടുപേരെ നിയമിച്ചിട്ടുണ്ടെന്നും അതിനാൽ സുരക്ഷക്കുവേണ്ടി കേരള പൊലീസ് പിൻതുടരേണ്ട ആവശ്യമില്ലെന്നും ഇന്നലെ തന്നെ സ്വപ്ന പറഞ്ഞിരുന്നു. സ്വന്തം നിലക്കാണ് സ്വപ്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്.

Tags:    
News Summary - No need of police protection says Swapna's petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.