തിരുവനന്തപുരം: സ്പ്രിൻക്ലർ കരാറും ഡേറ്റ കൈമാറ്റവും സംബന്ധിച്ച വിവാദങ്ങൾ കത്തിപ്പട രുന്നതിനിടെ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ കമ്പനിയുടെ സെർവറിൽനിന ്ന് സർക്കാർ സെർവറിലേക്ക് മാറ്റാൻ നടപടി തുടങ്ങി. സി-ഡിറ്റിെൻറ ആമസോൺ ക്ലൗഡ് സെർവ ർ അക്കൗണ്ടിലേക്ക് വിവരങ്ങൾ മാറ്റാനാണ് തീരുമാനം. ശേഖരിക്കുന്ന വിവരം മുംബൈ ആസ്ഥാനമായ ആമസോൺ ക്ലൗഡ് വെബ് സെർവറിലാണുള്ളത്. ഡേറ്റ വിശകലനത്തിന് സ്പ്രിൻക്ലർ വികസിപ്പിച്ച സാസ് (സോഫ്റ്റ്വെയർ ആസ് എ സർവിസ്) ആപ്ലിക്കേഷൻ കൗഡ് സെർവറിലാണ് കാര്യക്ഷമമായി പ്രവർത്തിക്കുക. സർക്കാറിന് കീഴിലുള്ള സി-ഡിറ്റിന് ആമസോൺ ക്ലൗഡ് സെർവറിൽ അക്കൗണ്ടുണ്ടെങ്കിലും നിലവിലെ വിവരശേഖരണത്തിന് ഉപയുക്തമാകണമെങ്കിൽ അതിെൻറ ശേഷി വർധിപ്പിക്കേണ്ടിയിരുന്നു. സെർവർ ശേഷി വർധിപ്പിക്കുന്ന പ്രക്രിയ കഴിഞ്ഞദിവസമാണ് പൂർത്തിയായത്.
ഇതിനുപിന്നാലെ സി-ഡിറ്റിെൻറ അക്കൗണ്ടിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. വിവരവിശകലനത്തിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനും വൈകാതെ സി-ഡിറ്റിന് ലഭ്യമാക്കും. അതേസമയം വിവരങ്ങൾ സി-ഡിറ്റിന് കൈമാറിയാലും ആപ്ലിക്കേഷൻ സ്പ്രിൻക്ലർ കൈകാര്യം ചെയ്യുന്നതിനാൽ വിവരങ്ങൾ ഇൗ വഴിക്ക് കമ്പനിക്ക് ലഭിക്കും. നിരീക്ഷണത്തിലുള്ളവരെക്കുറിച്ച് ഇനി ശേഖരിക്കുന്ന വിവരങ്ങളും ഈ സെർവറിലാകും സൂക്ഷിക്കുക. എന്നാൽ, ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന സാസ് ആപ്ലിക്കേഷൻ ഇപ്പോഴും സ്പ്രിൻക്ലറിെൻറതാണ്.
ഇതിനിടെ വിവേചനാധികാരം ഉപയോഗിച്ചാണ് കോവിഡ് വിവരശേഖരണത്തിന് കമ്പനിയെ തെരഞ്ഞെടുത്തതെന്ന ഐ.ടി സെക്രട്ടറിയുടെ നിലപാടിന് നിയമസാധുതയില്ലെന്ന് അഭിപ്രായമുയരുന്നുണ്ട്. സർക്കാർ വകുപ്പുകളുടെ ഇടപാടുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച ചട്ടങ്ങളുണ്ട്. ഇതനുസരിച്ച് സർക്കാറിെൻറ രേഖകളും കരാറുകളും തയാറാക്കേണ്ട ചുമതല നിയമവകുപ്പിനാണ്. ഇൗ ചട്ടങ്ങളിൽ എവിടെയും ഒരു ഉദ്യോഗസ്ഥനും വിവേചനാധികാരം നൽകുന്നതായി പറയുന്നില്ല. അതേസമയം, സർക്കാറിന് സാമ്പത്തിക ബാധ്യതയില്ലെങ്കിൽ ഫയൽ ധനവകുപ്പിന് നൽകേണ്ടതില്ലെന്ന് വ്യവസ്ഥയുള്ളതിനാൽ കരാർ ധനകാര്യവകുപ്പ് കാണാത്തതിൽ ചട്ടലംഘനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.