പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് പരിശോധനയില്‍ അധികമായി സ്ലിപ്പ് ലഭിച്ചത് പിഴവ് മൂലമല്ലെന്ന് വരണാധികാരിയും കലക്ടറുമായ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ 17ന് നടന്ന ഇ.വി.എം കമീഷനിങ്ങിലാണ് അധികവോട്ട് രേഖപ്പെടുത്തിയതായി പരാതി ലഭിച്ചത്.
36ാം നമ്പര്‍ ബൂത്തിലേക്ക് നല്‍കാനുള്ള ഒരു വോട്ട് യന്ത്രത്തില്‍ ടെക്നീഷ്യന്മാര് ചിഹ്നം ലോഡ് ചെയ്ത് ടെസ്റ്റ് പ്രിന്റ് നല്കിയപ്പോള് മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പേര് പ്രിന്റ് ചെയ്ത് വരുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതിനാലും പേപ്പര്‍ കൂടുതലായി ഉപയോഗിക്കേണ്ടിവരുന്നതിനാലും ടെസ്റ്റ് പ്രിന്റ് തുടങ്ങിയ ഉടന്‍ ടെക്നീഷ്യന് ഇ.വി.എം സ്വിച്ച്ഓഫ് ചെയ്തു. ഈ സമയം ബാലറ്റിലെ ആദ്യ സ്ഥാനാര്‍ഥിയായ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്തുതുടങ്ങിയിരുന്നു. എന്നാല്‍, പെട്ടെന്ന് മെഷീന് സ്വിച്ച്ഓഫ് ചെയ്തതിനാല്‍ സ്ലിപ്പ് കട്ട് ചെയ്തുവീണില്ല. തുടര്‍ന്ന് ഒമ്പത് വോട്ടുകള്‍ മോക്ക്പോള്‍ നടത്തിയപ്പോള്‍ ഒമ്പത് പേപ്പര്‍ സ്ലിപ്പിനോടൊപ്പം ആദ്യത്തെ ടെസ്റ്റ് പ്രിന്റിന്റെ പേപ്പര്‍ സ്ലിപ്പ് കട്ട് ചെയ്ത് വിവിപാറ്റിന്റെ ട്രേയില്‍ വീണിരുന്നു. ഈ ടെസ്റ്റ് ബാലറ്റില്‍ നോട്ട് ടു ബി കൗണ്ടഡ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു.
എല്ലാ പ്രാവശ്യവും മോക്ക്പോള്‍ നടത്തിയപ്പോള്‍ പോള്‍ ചെയ്ത ആകെ വോട്ടും കണ്ട്രോള് യൂനിറ്റിലെ ആകെ വോട്ടും തുല്യമായി വന്നിട്ടുള്ളത് അവിടെ ഉണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ബോധ്യപ്പെട്ടിരുന്നുവെന്നും വരണാധികാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.