കൊച്ചി: നിപ വൈറസ് ബാധയെത്തുടർന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജാശുപത്രിയിലെ ഐസ ൊലേഷൻ വാർഡിൽ കഴിയുന്ന വിദ്യാർഥിയുടെ നില കൂടുതൽ മെച്ചപ്പെട്ടു. 11 പേരില്‍ നാലുപേരെ ഡിസ്ചാർജ് ചെയ്തു. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയി ച്ചു.
വിദ്യാർഥിയുടെ രക്തവും തൊണ്ടയിലെ സ്രവവും കളമശ്ശേരി മെഡിക്കൽ കോളജിലെ ലാബ ിൽ ശനിയാഴ്ച വീണ്ടും പരിശോധിച്ചു. രണ്ടിലും വൈറസ് കണ്ടെത്താനായില്ല. എന്നാൽ, മൂത്രത് തിൽ വൈറസുണ്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പുണെ വൈറോളജി ലാബിലെ ഫലംകൂ ടി വരണം.
നിലവിൽ ആകെ 327 പേരാണ് നിരീക്ഷണത്തിലുള്ളത്. 52 പേർ ഹൈ റിസ്ക് വിഭാഗത്തിലാ ണ്. നിപ കണ്ട്രോള് റൂമിലെ ഹെല്പ് ലൈനിലേക്ക് ശനിയാഴ്ച 39 ഫോണ്‍ കോള്‍ വന്നു. ഇതുവരെ ആകെ 557 കോളാണ് ലഭിച്ചത്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 325 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്തു.
ഡോ. റീമ സഹായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കളമശ്ശേരി മെഡിക്കല്‍ കോളജിലെ താൽക്കാലിക ലാബ്, പി.സി.ആര്, അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം തുടരുകയാണ്. എ.ഐ.എം.എസ്, നിംഹാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം മെഡിക്കല്‍ കോളജിലെ പുതിയ ഐസൊലേഷന്‍ വാര്‍ഡിലെ സംവിധാനങ്ങള്‍ പരിശോധിച്ചു.
എന്‍.ഐ.വിയില്‍ നിന്നുള്ള സോണോസിസ് വിദഗ്ധര്‍ ഡോ. അനുകുമാര്‍, ഡോ. സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴയിലും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വടക്കേക്കരയിലും വവ്വാലുകളുടെ പരിശോധന സംവിധാനം തയാറാക്കുന്നുണ്ട്.
നിപയെന്ന് സംശയം; എട്ടുവയസ്സുകാരൻ ചികിത്സയിൽ
അമ്പലപ്പുഴ: നിപ വൈറസ് ബാധയെന്ന സംശയത്തെതുടർന്ന് എട്ടുവയസ്സുകാരനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. മാവേലിക്കര സ്വദേശിയായ ആൺകുട്ടിയാണ് ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
കുടുംബസമേതം സൗദി അറേബ്യയിലായിരുന്ന കുട്ടി അമ്മയോടൊപ്പം മേയ് 22നാണ് നാട്ടിലെത്തുന്നത്. ഇതിനുശേഷം പനിബാധിച്ച കുട്ടിക്ക് മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവരുകയായിരുന്നു. ഇതിനിടയിൽ ഓർമക്കുറവുണ്ടായി.
തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. നിപ ലക്ഷണങ്ങൾ ഉള്ളതിനാൽ കുട്ടിയെ ആശുപത്രിയിലെ പ്രത്യേക വാർഡിലാണ് പ്രവേശിപ്പിച്ചത്. രോഗിയുടെ സ്രവങ്ങളും മറ്റും ലാബിൽ പരിശോധനക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.