പേരാമ്പ്ര: ഒരു നാടിെൻറ ഭീകരമായ ഒറ്റപ്പെടലിെൻറ ദിനരാത്രങ്ങൾക്ക് ഒരുവർഷം തികയു കയാണ്. നിപ എന്ന മഹാവ്യാധിയെ തിരിച്ചറിഞ്ഞതുമുതൽ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക് കടയും പരിസരപ്രദേശങ്ങളും കടുത്ത ഭയപ്പാടിലാണ് കഴിഞ്ഞവർഷം മേയ് 20 മുതൽ കഴിഞ്ഞത്. പി ന്നീടുള്ള ഒരുമാസക്കാലം സൂപ്പിക്കടയും കോഴിക്കോടും കടന്ന് നിപ പേടി മറ്റു ജില്ലകളിലേ ക്കും വ്യാപിച്ചു.
മേയ് അഞ്ചിന് വളച്ചുകെട്ടി മുഹമ്മദ് സാബിത്ത് ആണ് നിപ വൈറസ് ബാധയേ റ്റ് ആദ്യം മരിച്ചത്. എന്നാൽ, മരണകാരണം നിപയാണെന്ന് അന്ന് കണ്ടെത്തിയിരുന്നില്ല. പിന്നീട്, മേയ് 18ന് സാബിത്തിെൻറ ജ്യേഷ്ഠൻ സ്വാലിഹ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചതോടെയാണ് സംശയം ജനിച്ചത്. മണിപ്പാൽ റിസർച് സെൻറർ, പുണെ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ സാമ്പിളുകൾ പരിശോധനക്കുശേഷം മേയ് 20ന് മരണകാരണം നിപ വൈറസാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് രാജ്യത്തിെൻറ മാത്രമല്ല, ലോകത്തിെൻറതന്നെ ശ്രദ്ധ കോഴിക്കോട് ജില്ലയിലെ ഗ്രാമങ്ങളിലേക്കായിരുന്നു.
ഒറ്റപ്പെടലിെൻറ കൊടുമുടിയിൽ കഴിഞ്ഞ ദിവസങ്ങൾ വിവരണാതീതമാണെന്ന് നാട്ടുകാർ പറയുന്നു. പന്തിരിക്കര, സൂപ്പിക്കട ഭാഗത്താണെന്ന് പറഞ്ഞാൽ എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥ. മരണവീടുകളും കല്യാണവീടുകളും ശൂന്യം. പേരാമ്പ്ര പ്രദേശങ്ങളിലെ പല വിവാഹങ്ങളും മാറ്റിവെച്ചു. ഈ മേഖലയിലുള്ളവരെ മറ്റിടങ്ങളിലേക്ക് ജോലിക്ക് വിളിച്ചില്ല. ഇതര സംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും കോഴിക്കോട്ടുകാർക്ക് അപ്രഖ്യാപിത വിലക്കും ഉണ്ടായിരുന്നു. മണിപ്പാൽ ഉൾപ്പെടെയുള്ള ആശുപത്രികളിൽ മലബാറിൽ നിന്നുള്ളവർക്ക് പ്രത്യേക പരിശോധനയായിരുന്നു.
മാമ്പഴക്കാലത്ത് തേനൂറും മാമ്പഴങ്ങൾ ഉണ്ടായിട്ടും ആരും കഴിച്ചില്ല. മാമ്പഴം മാത്രമല്ല, വാഴപ്പഴവും ആരും കഴിക്കാതായി. പഴംതീനി വവ്വാലുകളാണ് നിപ വാഹകർ എന്ന പ്രചാരണമായിരുന്നു പഴവർഗങ്ങൾ വർജിക്കാൻ കാരണം. പിന്നീട് ഇത് സ്ഥിരീകരിച്ചു.
സാബിത്തും സ്വാലിഹും പിതാവ് മൂസയും ബന്ധു മറിയവുമെല്ലാം മരണത്തിന് കീഴടങ്ങിയതോടെ വളച്ചുകെട്ടി വീട്ടിൽ മുത്തലിബും ഉമ്മ മറിയവും മാത്രമാണുള്ളത്. പേരാമ്പ്ര താലൂക്കാശുപത്രി നഴ്സ് ലിനിയെ നിപ തട്ടിയെടുത്തത് ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ചെറുവണ്ണൂരിലും കൂരാച്ചുണ്ടിലും നിപമരണങ്ങൾ സംഭവിച്ചതോടെ ആ പ്രദേശത്തുകാരും ഒറ്റപ്പെട്ടു. നിപ ദുരന്തത്തിന് ഒരുവർഷമാവുമ്പോൾ രോഗം ആദ്യം കണ്ടെത്തിയ സൂപ്പിക്കട, പന്തിരിക്കര ഭാഗങ്ങളിൽ ഉൾപ്പെടെ ഇന്ന് അതിെൻറ ഭയാശങ്കകളൊന്നും നാട്ടുകാരെ അലട്ടുന്നില്ല. ഈ മാമ്പഴക്കാലത്ത് മാവിൻചുവട്ടിൽ മാങ്ങകളൊന്നും കാണാനില്ല. എങ്കിലും, ജീവിതരീതികളിൽ ചില മാറ്റങ്ങൾ പ്രകടമാണ്. ആളുകൾ രോഗകാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.