നെന്മാറയിലെ സ്ഥിരംസമിതി: സി.പി.എം അംഗങ്ങൾ വോട്ട് ചെയ്തത് ബി.ജെ.പിക്ക്

നെന്മാറ: ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ സി.പി.എം അംഗങ്ങൾ വോട്ട് ചെയ്തത് ബി.ജെ.പിക്ക്. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയിലെ ഒഴിവുള്ള ഒരംഗത്തിന് വേണ്ടിയുള്ള വോെട്ടടുപ്പിലാണ് ബി.ജെ.പിയുടെ പി. സുഭജ തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗ ഭരണസമിതിയിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒമ്പതും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്.

നറുക്കെടുപ്പിലൂടെ യു.ഡി.എഫാണ് പഞ്ചായത്ത് ഭരണം നേടിയത്. ജനുവരി 15ന് നടന്ന ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ രണ്ട് സി.പി.എം അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒഴിവുള്ള ഒരംഗത്തിന് വേണ്ടിയാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. സി.പി.എമ്മിന് സ്ഥാനാർഥി ഉണ്ടായിരുന്നില്ല. വോെട്ടടുപ്പ് നടന്നപ്പോൾ ബി.ജെ.പി സ്ഥാനാർഥി സുഭജക്ക് 11 വോട്ട് ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി സുനിത സുകുമാരന് ലഭിച്ചത് ഒമ്പത് വോട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.