???????????????????? ?????? ????????? ?????????? ???? ???????? ??????????

കോവിഡ് ബാധിച്ച് മരിച്ച വയോധികെൻറ മൃതദേഹം മുട്ടമ്പലത്ത് തന്നെ സംസ്കരിച്ചു

കോട്ടയം: നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ഞായറാഴ്ച പകൽ മാറ്റിവെച്ച കോവിഡ് ബാധിച്ച് മരിച്ച വയോധികെൻറ സംസ്കാരം അർധരാത്രിയോടെ വൻ പൊലിസ് കാവലിൽ നടന്നു. രാത്രി 11.30 ഓടെ നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തിലാണ് സംസ്കാരം നടത്തിയത്.  ജനവാസകേന്ദ്രത്തിൽ മൃതദേഹം അടക്കുന്നതിനെതിരെയായിരുന്നു പരിസരവാസികളുടെ പ്രതിഷേധം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി നാലുമണിക്കൂറിലേെറ സമയം നടത്തിയ ചർച്ചകൾക്കും അനുനയനീക്കങ്ങൾക്കുമൊടുവിൽ സംസ്കാരം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം സംസ്കരിക്കാൻ  മറ്റൊരു ഉചിതസ്ഥലം ജില്ല ഭരണകൂടം കണ്ടെത്തുമെന്ന് എം.എൽ.എ അറിയിക്കുകയും ചെയ്തിരുന്നു. 

ശനിയാഴ്ചയാണ് ചുങ്കം സി.എം.എസ് കോളജിന് സമീപം നെടുമാലിയിൽ ഔസേഫ് ജോർജ് (85) മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയം അസംബ്ലി ഓഫ് ഗോഡ് സഭ വിഭാഗത്തിൽപ്പെട്ട ഔസേഫ് ജോർജിെൻറ മൃതദേഹം ഇവരുടെ സെമിത്തേരിയിൽ അടക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.  പൊതുകല്ലറായ ഇവിടെ കുഴിയെടുത്ത് സംസ്കരിക്കാൻ സ്ഥലമില്ലാത്തതിനാൽ നഗരസഭയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ചേർന്ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്‌കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതിനുള്ള ഒരുക്കങ്ങൾക്കിടെയാണ് നാട്ടുകാർ നഗരസഭ കൗൺസിലറും ബി.ജെ.പി അംഗവുമായ ടി.എൻ. ഹരികുമാറിെൻറ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗെത്തത്തിയത്. ശ്മശാനത്തിലേക്കുള്ള വഴി മുളകൊണ്ട് കെട്ടിയടച്ച് സ്ത്രീകളടക്കം റോഡിൽ കുത്തിയിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഈസ്റ്റ് സി.ഐ നിർമൽ ബോസിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. നാട്ടുകാർ കെട്ടിയടച്ച വഴി പൊലീസ് തുറന്നെങ്കിലും ഒരുകാരണവശാലും സംസ്കാരം അനുവദിക്കിെല്ലന്നും മൃതദേഹം കൊണ്ടുവന്നാൽ തടയുമെന്നും ഉറപ്പിച്ച്  വഴിയിൽ കുത്തിയിരിക്കുകയായിരുന്നു നാട്ടുകാർ. സമൂഹഅകലം പാലിക്കാതെ ജനങ്ങൾ കൂടിനിന്നതും ആശങ്ക ഉയർത്തി. കോവിഡ് ബാധിതെൻറ മൃതദേഹം സംസ്കരിക്കാൻ അനുവദിച്ചാൽ മറ്റ് സ്ഥലങ്ങളിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ കൊണ്ടുവരുമോ എന്നതും തങ്ങൾക്ക് ഇതുമൂലം രോഗം ബാധിക്കുമോ എന്നതുമായിരുന്നു പരിസരവാസികളുടെ ആശങ്ക. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, തഹസിൽദാർ രാജേന്ദ്ര ബാബു എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. മൃതദേഹം സംസ്കരിക്കുന്നതുകൊണ്ട് പരിസരവാസികൾക്ക് രോഗം വരില്ലെന്നും അർധരാത്രി സംസ്കാരം നടത്താമെന്നും ഇനി കോവിഡ് ബാധിതരുടെ മൃതദേഹം ഇവിടെ സംസ്കരിക്കില്ലെന്നും അധികൃതർ അറിയിച്ചെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. 

Tags:    
News Summary - muttambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.