മൂവാറ്റുപുഴ: പീഡനത്തിനിരയായ ബാലിക പ്രതികളിലൊരാളുടെ സഹോദരെൻറ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട് അംഗൻവാടിയിൽ അഭയം തേടി. മാതാപിതാക്കൾക്കൊപ്പം പോകാൻ മടിച്ച കുട്ടിയെ പൊലീസ് അഭയകേന്ദ്രത്തിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകീട്ട് നാലോടെ പായിപ്ര എസ്റ്റേറ്റ് പടിക്ക് സമീപം താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ ആറുവയസ്സുകാരിക്ക് നേരെയാണ് അക്രമം ഉണ്ടായത്. ഒഡിഷക്കാരായ യുവാക്കളുടെ പീഡനത്തിനിരയായിവന്ന പെൺകുട്ടിയെ ഒക്ടോബർ 26നാണ് ചൈൽഡ് ലൈനിെൻറ ഇടപെടലിനെത്തുടർന്ന് പൊലീസ് രക്ഷപ്പെടുത്തിയത്. ഒഡീഷ തൊഴിലാളിയുടെ മകളെയാണ് സമീപവാസികളായ മനോജ്, പബിത്ര പ്രധാൻ എന്നിവർ ചേർന്ന് പീഡിപ്പിച്ചുവന്നിരുന്നത്. ചൈൽഡ് ലൈനിെൻറ പരാതിയിൽ മൂവാറ്റുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
കാക്കനാട് ചൈൽഡ് ഹോമിലായിരുന്ന കുട്ടി കഴിഞ്ഞ ചൊവ്വാഴ്ച മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച അംഗൻവാടിയിൽനിന്ന് താമസസ്ഥലത്ത് എത്തിയപ്പോഴാണ് പ്രതികളിെലാരാളുടെ സഹോദരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവസമയം കുട്ടി മാത്രമാണ് അവിടെയുണ്ടായിരുന്നത്. കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചതോടെ കുട്ടി കുതറിയോടി അംഗൻവാടിയിൽ അഭയം തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.