ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദി; വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി

ഇടുക്കി: മൂന്നാറിലെ നിർമാണ പ്രവർത്തനം സംബന്ധിച്ച് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയായ അഡ്വ. ഹരീഷ് വാസുദേവനെതിരെ വിമർശനവുമായി സി.പി.എം. ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദിയാണെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചു.

ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. കസ്തൂരി രംഗൻ-ഗാഡ്കിൽ പ്രശ്നം ഉയർന്നു വന്നപ്പോൾ ഇടുക്കിയെ പൂർണമായും വനഭൂമിയാക്കി മാറ്റണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണെന്നും വർഗീസ് പറഞ്ഞു.

വൺ എർത്ത് വൺ ലൈഫ് വ്യാജ സംഘടനയാണ്. ഹൈകോടതിയിലെ ഹരജിക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജില്ല സെക്രട്ടറി ആരോപിച്ചു.

Tags:    
News Summary - Munnar: CPM Idukki District Secretary Harish Vasudevan is a fake environmentalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.