കൊച്ചി: മുനമ്പം വിഷയത്തില്‍ മാന്യമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാറാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. കൊച്ചിയില്‍ വാര്‍ത്ത ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ മുസ്ലിം സമുദായവും ക്രിസ്ത്യന്‍ സമുദായവും ഒരു ഏറ്റുമുട്ടലിലേക്ക് പോകരുതെന്ന ലക്ഷ്യത്തിലാണ് മുസ്ലിം ലീഗ് സമുദായ നേതാക്കളുടെ യോഗം വിളിക്കുകയും ബിഷപ്പുമാരെ നേരില്‍ കാണുകയും ചെയ്തത്. വഖഫ് സംബന്ധമായ വിഷയങ്ങള്‍ ഉണ്ട്. അവിടെ കാലങ്ങളായി താമസിക്കുന്നവരുടെയും വിഷയങ്ങളുണ്ട്. അതില്‍ മുസ്ലിം ലീഗിന്റെ തീരുമാനം സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളട്ടെ എന്നുതന്നെയാണ്.
വസ്തുതാപരമായും നിയമപരമായുമുള്ള തീരുമാനം എടുക്കേണ്ടത് സര്‍ക്കാറാണ്. സമസ്തയുമായി ലീഗിന് പ്രശ്നങ്ങളൊന്നുമില്ല. ലീഗിലുള്ളവര്‍ സമസ്തയിലുണ്ട്, സമസ്തയിലുള്ളവര്‍ ലീഗിലുമുണ്ട്. ഒരുകാലത്തും ലീഗും സമസ്തയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടില്ല. സമസ്തയിലുള്ളവരുമായി ചില പ്രശ്നങ്ങള്‍ ഉണ്ട്. അത് പരിഹരിച്ച് മുന്നോട്ട് പോകുന്നതിന് ചര്‍ച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.