കോവിഡാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞ് മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടിയത് കാമുകിയോടൊപ്പം

മുംബൈ: കോവിഡ് ബാധിതനാണെന്നും ജീവന്‍ നഷ്ടപ്പെടുമെന്നും ഭാര്യയോടും വീട്ടുകാരോടും പറഞ്ഞ് കാമുകിയോടൊപ്പം മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി. നവി മുംബൈയിലാണ് സംഭവം. ജൂണ്‍ 24നാണ് നവി മുംബൈയില്‍ നിന്ന് മനീഷ് മിശ്രയെ കാണാതായത്.

തനിക്ക് കൊറോണ പൊസിറ്റീവ് ആയെന്നും ജീവന്‍ തിരിച്ച് കിട്ടില്ലെന്നും ഭാര്യയെും വീട്ടുകാരെയും ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം ഇയാൾ മൊബൈല്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു. അന്നും പിറ്റേന്നും വീട്ടിൽ തിരിച്ചെത്താതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മനീഷിനെ കണ്ടുപിടിക്കാനായി പൊലീസ് ഒരു അന്വേഷണ സംഘം രൂപവത്ക്കരിച്ചു.

വാശിയിൽ വെച്ചാണ് പൊലീസ് സ്വിച്ച് ഓഫ് ചെയ്തതെന്ന് സംഘത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു. അവിടെ നിന്നും മോട്ടോർ സൈക്കിളും താക്കോലും ഹെൽമെറ്റും ബാഗും കണ്ടെടുത്തു. ആത്മഹത്യയാണെന്ന് സംശയത്തെ തുടർന്ന് വാശി നദിയിൽ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തെരച്ചിലും നടത്തി. പക്ഷെ കണ്ടെത്താനായില്ല.

മനീഷ് ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു, അതിനാൽ ഞങ്ങൾ അന്വേഷണം തുടര്‍ന്നു- പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

നഗരത്തിലെ ഹൈവേകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം. മനീഷിന്‍റെ ഫോട്ടോ മറ്റ് സംസ്ഥാനങ്ങളിലേക്കും നല്‍കി അന്വേഷണം ആരംഭിച്ചു. അന്വേഷണം പുരോഗമിക്കവെയാണ് എയ്‌റോളിയിലെ ഒരു ചെക്ക് പോയിന്‍റിലെ സി.സി.ടി.വിയില്‍ മനീഷ് കുടുങ്ങിയത്. ദൃശ്യങ്ങളിൽ നിന്നും ഇയാൾ ഒരു സ്ത്രീയുമായി കാറിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തി.

ഇൻഡോറിൽ കാമുകിയോടൊത്ത് താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് മനീഷിനെ കൈയോടെ പിടികൂടി നവി മുംബൈയിലെത്തിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.