തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവും ആക്ഷേപവുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇപ്പോൾ കോവിഡ് റാണി എന്ന പേരിനായി പരിശ്രമിക്കുന്നതുപോലെ നിപ കാലത്ത് നിപ രാജകുമാരി എന്ന പദവിക്കായുള്ള മത്സരമാണ് മന്ത്രി കോഴിക്കോട് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
നിപ രോഗം കോഴിക്കോട് പിടിപെട്ട കാലത്ത് അതിെൻറ എല്ലാ ക്രെഡിറ്റും പലരും അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിബദ്ധതയുള്ള ഒരുകൂട്ടം ഡോക്ടർമാരും നഴ്സുമാരുമാണ് േരാഗപ്രതിരോധത്തിന് നടപടി സ്വീകരിച്ചത്. െഗസ്റ്റ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് ആരോഗ്യമന്ത്രി അവിടെ തമ്പടിച്ചത് -മുല്ലപ്പള്ളി ആരോപിച്ചു.
രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കവെയായിരുന്നു ആരോഗ്യമന്ത്രിക്കെതിരായ പരാമർശം.
മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. തൊഴിൽ രംഗത്തെ സ്ത്രീകൾക്കെതിരായ അതിക്രമത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തി നിയമ നടപടി സ്വീകരിക്കണമെന്ന അഭിപ്രായമടക്കം ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.