കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയിൽ പൊട്ടുന്നതിനാണ് കേരളം ഈ ദിവസങ്ങളിൽ സാക്ഷ്യം വഹിക്കുന്നതെന്ന് മുല്ലപ്പള്ളി പാർട്ടി മുഖപത്രമായ ‘വീക്ഷണ’ത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
കോവിഡ് പ്രതിരോധത്തെക്കുറിച്ച് പി.ആർ വർക്കിലൂടെ കേരളത്തെ പുകഴ്ത്തിയ ദേശീയ, അന്തർദേശീയ മാധ്യമങ്ങളെല്ലാം ഇപ്പോൾ തിരുവനന്തപുരത്തു നടന്ന കള്ളക്കടത്തു കേസിന്‍റെ പിന്നാലെയാണെന്ന് ‘മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളം’ എന്ന പേരിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് എന്ന പ്രതിനായികക്ക് സംസ്ഥാന സർക്കാറും പൊലീസും ഒരുക്കിയിരിക്കുന്ന കരുതലാണ് ഇപ്പോൾ കേരളം അമ്പരപ്പോടെ കണ്ടുകൊണ്ടിരിക്കുന്നത്. ഒളിവിലിരുന്ന് ഹൈകോടതിയിൽ ജാമ്യഹരജി നൽകാനും മാധ്യമങ്ങൾക്ക് ശബ്ദ സന്ദേശം നൽകാനുമൊക്കെയുള്ള സൗകര്യം ചെയ്തുകൊടുത്തുവെന്നും മുല്ലപ്പള്ളി വിമർശിക്കുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.