രാജ്യത്താകെയുള്ള സി.പി.എം അംഗങ്ങളിൽ പകുതിയിലേറെയും കേരളത്തിൽ; മറ്റിടങ്ങളിൽ വളർച്ചയില്ലെന്ന് സംഘടന റിപ്പോർട്ട്

രാജ്യത്താകെയുള്ള സി.പി.എം അംഗങ്ങളിൽ പകുതിയിലേറെയും കേരളത്തിലാണെന്ന് സംഘടന റിപ്പോര്‍ട്ട്. 2017-ലെ പാര്‍ട്ടി കോണ്‍ഗ്രസ് കാലയളവില്‍ രാജ്യത്ത് 10,25,352 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോഴത് 9,85,757 അംഗങ്ങളായി കുറഞ്ഞു. 39,595 അംഗങ്ങളുടെ കുറവാണുള്ളത്. നാലു വർഷത്തിനിടെ ​കേരളത്തിൽ മാത്രമാണ് പാർട്ടിക്ക് വളരാനായത്. മറ്റിടങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരുകയോ അംഗസംഖ്യ കുറയുകയോ ആണ് ചെയ്തത്. ചില സംസ്ഥാനങ്ങളിൽ നാമമാത്ര വളർച്ചയുണ്ട്.

കേരളത്തില്‍ 4,63,472 പാര്‍ട്ടിയംഗങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 5,27,174 അംഗങ്ങളായി വര്‍ധിച്ചു. പശ്ചിമബംഗാളില്‍ 2017-ല്‍ 2,08,923 അംഗങ്ങളുണ്ടായിരുന്നു. അതിപ്പോള്‍ 1,60,827 ആയി കുറഞ്ഞു. ത്രിപുരയില്‍ അംഗസംഖ്യ പകുതിയായി കുറഞ്ഞു. 2017-ല്‍ 97,990 അംഗങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 50,612 പേരേയുള്ളൂ.

ആന്ധ്രാപ്രദേശില്‍ കാല്‍ലക്ഷമുണ്ടായിരുന്ന അംഗസംഖ്യ ഇപ്പോള്‍ 23,130 ആയും കര്‍ണാടകയില്‍ 9190 ആയിരുന്നത് 8052 ആയും കുറഞ്ഞു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും നേരിയ വര്‍ധനയുണ്ടായി. 2017-ല്‍ 12,458 പേരായിരുന്നു മഹാരാഷ്ട്രയിലെ അംഗസംഖ്യ. ഇതിപ്പോള്‍ 12,807 ആയി കൂടി. തമിഴ്നാട്ടില്‍ 2017-ല്‍ 93,780 ആയിരുന്നത് ഇപ്പോള്‍ 93,982 ആയി വർധിച്ചു.

ബിഹാറില്‍ 18,590 അംഗങ്ങളുണ്ടായിരുന്നത് 19,400 ആയി വർധിച്ചു. ഗുജറാത്തില്‍ 3718 ഉള്ളത് വലിയ മാറ്റമില്ലാതെ 3724 ആയി. ഹിമാചല്‍പ്രദേശില്‍ 2016 പേരുള്ളത് 2205 ആയാണ് വര്‍ധിച്ചത്. പഞ്ചാബിൽ 2017-ല്‍ 7693 ആയിരുന്ന അംഗസംഖ്യ ഇപ്പോള്‍ 8389 ആയി കൂടി. രാജസ്ഥാനില്‍ 2017-ല്‍ 4707 ആയിരുന്നത് 5218 ആയി കൂടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഡൽഹിയിൽ 2017-ല്‍ 2023 പേരുണ്ടായിരുന്നത് ഇപ്പോള്‍ 2213 ആയാണ് വർധിച്ചത്.

തെലങ്കാന -32,177, ഉത്തര്‍പ്രദേശ് -5368, ഉത്തരാഖണ്ഡ് -1451, മധ്യപ്രദേശ് -2608, ജാര്‍ഖണ്ഡ് -5185, ഒഡിഷ -3647, ജമ്മുകശ്മീര്‍ -1660, ഛത്തീസ്ഗഢ് -1344, അസം -11,644 എന്നിങ്ങനെയാണ് അംഗങ്ങള്‍. 2017-ല്‍നിന്ന് 2022 ൽ എത്തിയപ്പോൾ ഈ സംസ്ഥാനങ്ങളിലെല്ലാം അംഗങ്ങളുടെ എണ്ണം കുറയുകയായിരുന്നുവെന്ന് സംഘടന റിപ്പോര്‍ട്ട് പറയുന്നു.

Tags:    
News Summary - More than half of the CPM members in the country are in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.