കണ്ണൂർ: പയ്യന്നൂർ അന്നൂരിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം കോയിപ്രയിൽ നിന്ന് കാണാതായ അനില (36)യെയാണ് അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന സുദർശൻ പ്രസാദ് എന്ന ഷാജിയെ മറ്റൊരിടത്ത് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്. കുറ്റൂർ ഇരൂളിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അനിലയെ കാണാനില്ലെന്ന് ഭർത്താവ് കഴിഞ്ഞ ദിവസം പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്നൂർ കൊരവയലിലെ വീട്ടിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. ഈ വീടിന്‍റെ ഉടമസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല. സുദർശനെയാണ് വീട് നോക്കാൻ ഏൽപ്പിച്ചിരുന്നത്.
അനില മരിച്ച വീടും സുദർശനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും തമ്മിൽ 22 കിലോമീറ്റർ അകലമുണ്ട്. അനിലയുടെ മൃതദേഹത്തിനരികിൽ ചോരക്കറയുണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം സുദർശൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ സംശയം. അനില എങ്ങനെ അന്നൂരിലെ വീട്ടിലെത്തിയെന്നത് സംബന്ധിച്ച് ദുരൂഹതയുണ്ട്. വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.
അനിലയെ സുദര്‍ശന്‍ കൊന്നതാണെന്ന് അനിലയുടെ സഹോദരന്‍ അനീഷ് ആരോപിച്ചു. ഇന്നലെ രാവിലെ മുതല്‍ അനിലയെ കാണാനില്ലായിരുന്നു. രാവിലെയാണ് മരിച്ചവിവരം കിട്ടിയത് . മുഖം വികൃതമായ നിലയിലായിരുന്നു. മുഖത്തു പലതും കൊണ്ട് അടിച്ചിട്ടുണ്ട്. മുഴുവൻ രക്തമായിരുന്നു . വീട്ടിൽ നിന്നും ഇട്ട വസ്ത്രം ഇവിടെ കണ്ടിട്ടില്ല. വസ്ത്രം മാറ്റിയിട്ടുണ്ട്. സുദര്‍ശനുമായി അനിലയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇടയ്ക്ക് നിര്‍ത്തിയതായിരുന്നെന്നും അനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.