തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് രാഷ്ട്രീയ തിമിരം ബാധിച്ചതായും അദ്ദേഹം മുന്നാംകിട രാഷ്ട്രീയക ്കാരൻെറ തരത്തിലേക്ക് താഴരുതെന്നും വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ലോകം കേരളത്തിൻെറ മാതൃക അംഗീകര ിച്ചതാണെന്നും മുരളീധരൻ സ്വന്തം ഉത്തരവാദിത്തം നിർവഹിച്ച് പ്രവാസികളെ ആദ്യം നാട്ടിെലത്തിക്കാൻ ശ്രമിക്കൂ എന് നും മന്ത്രി പറഞ്ഞു. ഇടുക്കിയിലും കോട്ടയത്തും വീണ്ടും കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാന സർക്കാരിൻെറ പിടിപ്പുകേട ാണെന്ന വി. മുരളീധരൻെറ പ്രസ്താവനക്കെതിരായിരുന്നു മന്ത്രിയുടെ പ്രതികരണം.
സാലറി ചലഞ്ച് ഉത്തരവ് കത്തിച്ച അധ്യാപകരെ വിമർശിച്ച നിലപാടിൽ അദ്ദേഹം ഉറച്ച് നിന്നു. ആറുദിവസത്തെ വേതനം കടം ചോദിച്ച സർക്കാറിൻെറ ഉത്തരവ് കത്തിച്ച് അത് റെക്കോഡ് ചെയ്ത് ഫേസ്ബുക്കിലിട്ട നീചപ്രവർത്തിയെയാണ് വിമർശിച്ചത്. അത്തരം പ്രവർത്തി ചെയ്ത അധ്യാപകരെ ആർത്തിപണ്ടാരങ്ങളെന്നേ വിശേഷിപ്പിക്കാനാകൂ.
പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ രോഗികളുടെ എണ്ണം വെച്ചടിവെച്ചടി കയറിക്കൊണ്ടിരിക്കുന്നു. കേന്ദ്ര സർക്കാറിൻെറ മുക്കിനുതാഴെയുള്ള ഡൽഹിയിൽ സർവസന്നാഹങ്ങളും പ്രധാനമന്ത്രിയും മന്ത്രിമാരും കൈയ്യാളിയിട്ടും കോവിഡ് ബാധയെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. പ്രമുഖനഗരമായ മുംബൈ കോവിഡ് ബാധിതരെക്കൊണ്ട് നിറയുകയാണ്. അങ്ങോട്ടൊന്നും കേന്ദ്രമന്ത്രിയുടെ കണ്ണ് പോകുന്നില്ല. അദ്ദേഹത്തിൻെറ ദുഷ്ടലാക്ക് ലോകം ആദരവോട്കൂടി നോക്കിക്കാണുന്ന നമ്മുടെ സംസ്ഥാനത്തിൽ എന്തെങ്കിലും കുറവുകളുണ്ടോ എന്നുള്ളത് അേന്വഷിക്കുന്നതിലാണ്. കുറവുകളോ പിഴവുകളോ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നത് നല്ലതാണ്. മുരളീധരനോ ഒരു സാധാരണ പൗരനോ ചുണ്ടിക്കാട്ടിയാൽ അത് ഗൗരവത്തോടെ കാണും.
സംസ്ഥാനത്തെ നിരവധി ജില്ലകൾ മറ്റ്സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുകയാണ്. ഇടുക്കിയിൽ നിരവധി കാട്ടുപാതകളുണ്ട്. എത്ര നിയന്ത്രിച്ചാലും പരിമിതികളുണ്ടാകും. ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചവരിൽ പലരും അന്യസംസ്ഥാനക്കാരാണ്. അവരുടെ സമ്പർക്കത്തിലൂടെ നമ്മുടെ നാട്ടുകാർക്കും രോഗം പകരുകയായിരുന്നു. ഇൗ വസ്തുതകൾ മനസിലാക്കാൻ എന്തുകൊണ്ട് മുരളീധരന് സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
അഹമദാബാദ് ലോക്ക് ചെയ്യാത്തതുകൊണ്ടാണോ അവിടെ നൂറുകണക്കിനാളുകൾക്ക് രോഗം ബാധിച്ചത്. പ്രധാനമന്ത്രി കൽപിച്ചത് അനുസരിക്കാത്തത് കൊണ്ടാണോ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം പെരുകുന്നത്. സർക്കാറിൻെറ പ്രവർത്തനങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുത്. വിദേശമലയാളികളെ സ്വീകരിക്കാനും സംരക്ഷിക്കാനുമുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.