മൗലാനാ ഹാഫിസ് അബ്ദുൽ കരീം അൽ റഷാദി നിര്യാതനായി

പത്തനംതിട്ട: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ പത്തനംതിട്ട കുലശേഖര പതി കശാഫുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പലുമായ മൗലാനാ അബ്ദുൽകരീം റശാദി അൽഖാസ ിമി (74) നിര്യാതനായി. ആലുവ നജാത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചക്ക ് 1.13ഒാടെയായിരുന്നു അന്ത്യം. തൊടുപുഴയാണ് ജന്മദേശം. പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയും പാളയം മുൻ ഇമാം പി.എച്ച്. അബ്ദുൽ ഗഫാർ മൗലവിയും അടക്കം രാജ്യത്തിനകത്തും പുറത്തും നിരവധി ശിഷ്യഗണങ്ങളുണ്ട്.

ആലുവ എടത്തല ജാമിയ കൗസരിയായിൽ 38 വർഷം പ്രിൻസിപ്പലായിരുന്നു. ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് മെംബർ, ദാറുൽ ഖദാ ദക്ഷിണകേരള കൺവീനർ, അൽകൗസർ ഉലമാ കൗൺസിൽ രക്ഷാധികാരി, ബലാഗ് മാസിക രക്ഷാധികാരി, ബംഗളൂരു സബീലുർറഷാദ് അറബിക് കോളജ് ആലോചനസമിതി അംഗവുമായിരുന്നു. ആലുവ എടത്തല തബ്ലീഗുൽ ഇസ്ലാം മർകസ് അടക്കം നിരവധി മസ്ജിദുകളുടെ മുതവല്ലിയുമായിരുന്നു. തബ്ലീഗ് ജമാഅത്ത് പ്രവർത്തനത്തിെൻറ പ്രധാനിയാണ്. ബംഗളൂരു സബീലുർറഷാദ് അറബിക് കോളജ്, ദാറുൽ ഉലൂം ദേവ് ബന്ദ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് പഠനം.

ഭാര്യമാർ: പരേതയായ ഹലീമ, റൈഹാനത്ത്. മക്കൾ: സ്വാലിഹ, ശമീമ, ഹാഫിസ് യൂസുഫ് മൗലവി അൽകൗസരി (കശാഫുൽ ഉലൂം പത്തനംതിട്ട), അബ്ദുൽ റഷീദ് അൽകൗസരി (കശാഫുൽ ഉലൂം പത്തനംതിട്ട), സംഹ, സഉൗദ്. മരുമക്കൾ: ഈസാ മൗലവി അൽകൗസരി (നജ്മുൽഹുദാ അറബിക് കോളജ്), അബ്ദുന്നാസർ മൗലവി നജ്മി (കശാഫുൽ ഉലൂം പത്തനംതിട്ട), തസ്നി, ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട കുലശേഖരപതി കശാഫുൽ ഉലൂം അറബി കോളജ് അങ്കണത്തിലെ കശാഫുൽ ഉലൂം പള്ളിയിൽ തയാറാക്കുന്ന ഖബർസ്ഥാനിൽ.

Tags:    
News Summary - Maulana Hafis Abdul kareem death News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.