മരട് സ്കൂൾ വാൻ അപകടം: ഡ്രൈവറുടെ മൊഴിയെടുക്കാനായില്ല

തൃപ്പൂണിത്തുറ: മരടിൽ ഡേ കെയർ വാഹനം കുളത്തിൽവീണ് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർ മരട് ജയന്തി റോഡ് മിനിക്കേരി വീട്ടിൽ അനിൽകുമാറിെൻറ മൊഴിയെടുക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനിൽകുമാറിനെ ചോദ്യം ചെയ്യാൻ തൃപ്പൂണിത്തുറ ട്രാഫിക് സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ വിട്ടയച്ചു. 

അനിൽകുമാറിന്‍റെ ചെവിയിലും മൂക്കിലും ചളി കയറിയതിനാൽ ശ്വാസംമുട്ടലും കേൾവിക്കുറവും അനുഭവപ്പെടുന്നുണ്ട്. ആരോഗ്യനില തൃപ്തികരമായശേഷം ഡോക്ടറുടെ നിർദേശാനുസരണം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യുമെന്ന് തൃപ്പൂണിത്തുറ ട്രാഫിക് സി.ഐ നിസാമുദ്ദീൻ അറിയിച്ചു.\

Tags:    
News Summary - Maradu School Van Accident: Driver Statement -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.