?????????????????? ?????????????????? ????????????????? ?????????? ???????????????? ????????????????????

മരടിൽ കമ്പിയും കോൺക്രീറ്റും വേർതിരിച്ചു തുടങ്ങി; അവശിഷ്ടം നീക്കാൻ കൂടുതൽ സമയമെടുത്തേക്കും

കൊച്ചി: മരടിൽ ഫ്ലാറ്റുകൾ തകർന്നടിഞ്ഞിടത്ത് അവശിഷ്ടങ്ങൾ നീക്കുന്നതിനു മുന്ന ോടിയായ ജോലികൾക്ക് തുടക്കമായി. കമ്പിയും കോൺക്രീറ്റും വേർതിരിക്കുന്ന പ്രവൃത്തി യാണ് ചൊവ്വാഴ്ച ആരംഭിച്ചത്. പൊടിശല്യം ഒഴിവാക്കാൻ സമീപത്തെ കായലിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കോൺക്രീറ്റ് കൂന നനച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ, പൊടിശല്യം പൂർണമായി പരിഹരിക്കാനായിട്ടില്ലെന്നും ഇത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.

ആൽഫ ഫ്ലാറ്റുകൾ പൊളിച്ച വിജയ് സ്റ്റീൽസാണ് കമ്പിയും കോൺക്രീറ്റും വേർതിരിക്കുന്ന ജോലി കരാർ എടുത്തിരിക്കുന്നത്. ഓരോ ഫ്ലാറ്റിലെയും കമ്പികൾ അത്  പൊളിച്ച കമ്പനിക്ക് അവകാശപ്പെട്ടതാണ്. എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ, ജെയിൻ കോറൽ കോവ് ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങളിലാണ് വേർതിരിക്കൽ തുടങ്ങിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കമ്പികൾ മുറിക്കുന്നത്. ഇവ ചെന്നൈയിലെ ഏജൻസിക്ക് നൽകി ഉരുക്കിയെടുത്ത് വീണ്ടും കമ്പി നിർമാണത്തിന് ഉപയോഗിക്കും.

വേർതിരിക്കൽ പ്രക്രിയക്കിടെ പൊടിശല്യം വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച പരിസരവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ്, കോൺക്രീറ്റ് കൂന നനക്കാൻ തീരുമാനമായത്. നാല് ഫ്ലാറ്റിെൻറയും കൂടി 76,350 ടൺ അവശിഷ്ടം കമ്പിയും കോൺക്രീറ്റും വേർതിരിച്ച് സ്ഥലത്തുനിന്ന് നീക്കാൻ അനുവദിച്ചിട്ടുള്ളത് 70 ദിവസമാണ്. എന്നാൽ ഇത് 150 ദിവസം വരെയെങ്കിലുമെത്തുമെന്നാണ് സൂചന.

Tags:    
News Summary - maradu flat demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.