കൊച്ചി: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതി നുള്ള പ്രാരംഭ നടപടികൾ തുടരുന്നു. വ്യാഴാഴ്ച ഫ്ലാറ്റുകളിലൊന്നായ ആൽഫ സെറീനിൽ പൊളിക് കലിന് തുടക്കമിട്ടതിനു പിന്നാെല വെള്ളിയാഴ്ച ജയിൻ ഹൗസിങിലും ജോലി തുടങ്ങി. ഉൾച്ചുമര ുകൾ പൊളിക്കുന്ന ജോലിയാണ് എഡിഫൈസ് എൻജിനീയറിങ് കമ്പനിയുടെ തൊഴിലാളികൾ ചെയ്തത്. 30ഓളം തൊഴിലാളികൾ ഇതിനായി ഫ്ലാറ്റിലുണ്ടായിരുന്നു. ച
മരുകൾ തകർക്കുന്ന പ്രവൃത്തി ഒരുമാസത്തോളം നീളുമെന്നും ഇതിനുശേഷം ഡ്രില്ലിങ് പ്രവൃത്തി തുടങ്ങുമെന്നും എഡിഫൈസ് പാർട്ട്ണർ ഉത്കർഷ് മെഹ്ത്ത അറിയിച്ചു. ശനിയാഴ്ച എച്ച്.ടു.ഒ ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം ഫ്ലാറ്റുകളുടെ പൊളിക്കലും തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ അന്വേഷണത്തിെൻറ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെ ജയിന് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ് കമ്പനിയിൽ റെയ്ഡ് നടത്തി. നിർമാതാവ് സന്ദീപ് മെഹ്ത്തയോട് തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയില്‍ എത്തിയത്. എന്നാല്‍, ഇദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ക്രൈംബ്രാഞ്ച് എത്തുന്ന വിവരം അറിഞ്ഞ് നിർമാതാവ് മുങ്ങിയെന്നാണ് സൂചന.
നേരത്തേ അറസ്റ്റിലായ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസും നിർമാണാനുമതി നൽകിയ മരട് പഞ്ചായത്തിലെ മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫും അന്നത്തെ ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫും റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.